Search This Blog

Dec 20, 2011

In d memory of civilisation


ഓറഞ്ചു ടാക്സിയുടെ ഓര്‍മയില്‍ .........


2000 ഒക്ടോബറില്‍ ദോഹയില്‍ എടുത്തെറിയപ്പെട്ടത്‌ പോലെ ഞാന്‍ വന്നിറങ്ങിയപ്പോള്‍ റോഡ്‌ നിറയെ ഓറഞ്ചു നിറത്തിലുള്ള  ടാക്സികള്‍  ആയിരുന്നു.ഏതു തെരുവില്‍ ചെന്നാലും ടാക്സിക്ക് വേണ്ടി കാത്തു നില്‍ക്കേണ്ടി വന്നിരുന്നില്ല.ഇന്ന് നിറങ്ങളെല്ലാം മാറി.നഗരത്തിന്റെ മുഖഛായകളും.വ്യവസായ വികസനത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ചിത്രകലയുടെയും സംഗീതത്തിന്റെയും സിനിമയുടെയും നഗരമായി ദോഹ മാറി.രാഷ്ട്രീയ അഭയാര്‍ഥികളുടെയും കലാകാരന്മാരുടെയും സംകേതവും.
ഒരു രാജ്യം വ്യവസായ വാണിജ്യത്തിലും കലയിലും സംസ്കാരത്തിലും ഇത്ര വേഗം വികാസം പ്രാപിക്കുന്നത് ലോകത്തില്‍ അപൂര്‍വ മായിരിക്കും.വിസ്മയകരമായ ഈ വളര്‍ച്ച ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും പാരമ്പര്യമുള്ള നമ്മുടെ ഇന്ത്യക്ക് പാഠമാകേണ്ടതാണ്.ടാക്സിയെക്കുറിച്ച് ഓര്‍ത്തു പോയപ്പോള്‍ എന്റെ മനസ്സിലേക്ക് ടാക്സി എന്ന നോവലും കയറി വന്നു.ഖാലിദ്‌ അല ഖാസിമി എന്നാ അറബ്‌ നോവലിസ്റ്റിന്റെ രചനയാണത്.അറബ വസന്തത്തിന്റെ ഇടി മുഴക്കമായിരുന്നു ആ നോവല്‍.ഇതേ രീതിയില്‍ എഴുതപ്പെട്ട മറ്റു നോവെലുകളുമുണ്ട്.അഹ്മെദ് ഖാലിദ്‌ തൌഫീക്കിന്റെ ഉടോപിയയും അഹ്മെദ് മുറാദിന്റെ വെര്ടിഗോയും ആണ്.
ഓറഞ്ചു ടാക്സിയുടെ കാല്പനികതയില്‍ അഭിരമിക്കുമ്പോഴും നാം ഈ രാജ്യത്തിന്റെ ബൃഹത്തായ സൌകര്യങ്ങളില്‍ തൃപ്തരാണ്.സ്വദേശികളും വിദേശികളും ഒരു പോലെ രമ്യതയിലും സൌഹാര്ധതിലും കഴിയുന്നുണ്ടിവിടെ.കരവ ബസ്‌ ഏതു സാധാരണക്കാരന്റെയും കാത്തിരിപ്പിന്റെ വലിയോരാശയമാണ്.
അറബ വസന്തത്തിന്റെ മുല്ലപ്പൂക്കള്‍  തുനീഷ്യയിലും ഈജിപ്റ്റിലും സിറിയയിലും ബെഹ്രൈനിലും സുഗന്ധം പരത്തിയപ്പോള്‍ അതിന്റെ മാരുതന്‍ ആയി അല്ജസ്‌ീര ഇന്റെനാഷണല്‍.വാര്താമാധ്യമം കൃത്യമായ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ ആണെന്ന് നാം അല്ജസീരയിലൂടെ അറിയുന്നു.സത്യത്തെ താമസ്ക്കരിക്കുക അത്ര എളുപ്പമല്ലെന്നും ഈ ചാനല തെളിയിക്കുന്നു.മുല്ലപ്പെരിയാര്‍ സമരം വെറും നാടകം മാത്രമായി ശോഷിക്കുമ്പോള്‍ അറബ ജനതയുടെ ക്രിയാത്മകം ആയ തെരുവ്  പോരാട്ടങ്ങള്‍ നമുക്ക് പാഠം ആകേണ്ടതുണ്ട്.നമ്മുടെ സാഹിത്യവും സിനെമയുമെല്ലാം ഇന്നും നായക കേന്ദ്രീകൃതവും മസില്‍ ഷോയും മാത്രമായി അധപ്പതിക്കുമ്പോള്‍ അറബ കവികളെയും എഴുത്തുകാരെയും ഓര്‍ത്തു പോകയാണ്.
ഇക്ബാല്‍ തമീമി,നിസാര്‍ ഖബ്ബാനി,അഹ്മെദ് യെമാനി,തമീം അല്ബെര്‍ഗൂസി,മൌരീദ്‌ അല്ബെര്‍ഗൂസി,ഗസാന്‍ കനാഫാനി,അബുല്‍ഖാസിം അശാബി,നാഹിദ ഇസ്സത്,ലൈലാ നയ്ഹൂം,ഫാതിനാ അല്‍ഗര എന്നിവര്‍ മനസ്സിലേക്ക് ഓടിയെത്തുന്നു .നമ്മുടെ സച്ചിദാനന്ദന്‍,ചുള്ളിക്കാട്,കുരീപ്പുഴ ശ്രീകുമാര്‍എന്നിവരെ  അവര്‍ കുറച്ചെങ്കിലും ഓര്‍മിപ്പിക്കുന്നുണ്ട്.ദോഹയുടെ സാംസ്കാരിക ജീവിതത്തിലും അറബ കവികള്‍ക്കും ഗായകര്‍ക്കും വളരെ പ്രാധാന്യവുമുണ്ട്.കലയെ,സംഗീതത്തെ,നാടകത്തെ,സിനിമയെ ഇങ്ങനെ തോളിലേറ്റുന്ന ജനത അപൂര്‍വമായിരിക്കും.
ഇസ്ലാമിക് മ്യൂസിയത്തില്‍ ചെന്നാലറിയാം ഇതര സംസ്കാരങ്ങളെയും ജീവിത രീതിയും ഖത്തര്‍ എത്രയധികം ബഹുമാനിക്കുന്നുണ്ടെന്ന്.ഇന്ത്യ,ഇറാന്‍,ഇരാക് തുടങ്ങിയ രാജ്യങ്ങളിലെ സംസ്കാരവും തൊഴിലും ഗണിതവും കലയും പരവതാനി നിര്‍മാണവും അവിടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് ചരിത്രത്തിന്റെ  ഭാഗമായിരിക്കുകയാണ്.
നിനക്കെന്റെ ഉള്ളംകയ്യുടെ മറ നീക്കാമോ?
ഒരു ചുംബനം കൊണ്ടല്ലാതെ
ബോംബു കൊണ്ടല്ലാതെ ............ഫാതിനാ അല്ഗരയുടെ ഈ വാക്കുകള്‍ ദോഹയ്ക്ക്  ബാധകം അല്ല.സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷത്തില്‍ വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി വന്നെത്തുന്നു.കഴിഞ്ഞ വര്ഷത്തെ സ്വാതന്ത്ര്യ ദിന സായാഹ്നം.ട്രാഫിക് തിരക്കുകളില്‍ എന്റെ വാഹനവും കുരുങ്ങി ശ്വാസം മുട്ടുന്നു.ആഘോഷതിമിര്‍പ്പിനിടയില്‍ ഒരാള്‍ വന്നു വിന്‍ഡ്‌ സ്ക്രീന്‍ താഴ്ത്താന്‍ ആവശ്യപ്പെടുന്നു.ഞാന്‍ കരുതി.അയാള്‍ എനിക്കൊരു  സമ്മാനം തരാനായിരിക്കും.ഉത്സാഹത്തോടെ സ്ക്രീന്‍ താഴ്തിയപ്പോള്‍ അയാള്‍ എന്തോ ഒരു ദ്രാവകം എന്റെ ചെവിയിലേക്ക് സ്പ്രേ ചെയ്തു.എനിക്ക് ദേഷ്യം അല്ല  തോന്നിയത്.അയാളുടെ എല്ലാം മറന്നുള്ള ആഘോഷബോധതോടുള്ള താദാത്മ്യം.
ദോഹ ഈ വര്‍ഷവും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്.പുതിയ വസന്തത്തെ താലോലിക്കാന്‍.if oneday people desire to live/then fate will answer their call-എന്ന് തുനീഷ്യന്‍ കവിയായ അബുല്‍ഖാസിം അശാബി എഴുതുമ്പോള്‍ മുല്ലപ്പൂക്കളുടെ പരിമളം നാം വീണ്ടും അറിയുന്നു.ദോഹയെ സംബന്ധിച്ചിടത്തോളം ജനതയ്ക്ക് ഈ കവിതയെ മറ്റൊരു തരത്തില്‍ വായിക്കാന്‍ കഴിയും.അത് അവരുടെ ഇചാശക്തിയുടെ വിളംബരം തന്നെയാണ്.ഖത്തര്‍ എന്ന മഹത്തായ രാജ്യത്തിന്റെ ബൌദ്ധികവും സാംസ്കാരികവും വ്യാവസായികവും സാമൂഹികവും ആയ വളര്‍ച്ചയും ദീര്‍ഘദര്‍ശനവും  തന്നെയാണത്.

Dec 2, 2011

ശൈത്യ സംവാദം

ഇന്ന് ഞങ്ങള്‍ കുറച്ചധ്യാപകര്‍ ആരുടെ കവിതയാണ് മികച്ചത്  എന്ന സംവാദത്തില്‍ ഏര്‍പ്പെട്ടു.ഓ.എന്‍.വി.യുടെ യും മധുസൂദനന്‍ നായരുടെയും കവിതകളാണ് മുന്തിയത് എന്ന് ഒരു ടീച്ചര്‍ വാദിച്ചപ്പോള്‍ ഞാന്‍ വിനീതമായി വിയോജിച്ചു.ഓ.എന്‍.വി.യുടെ കവിതകള്‍ ജ്ഞാന സമ്പാദന തിനപ്പുറം ഒന്നുമല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു.കവിതയ്ക്ക് താളം വേണം മാഷേ....


താളം മാത്രമുണ്ടായാല്‍ കവിതയാകുമോ എന്ന് ഞാന്‍ ചോദിച്ചു.ഭാവമല്ലേ കവിത.താളത്തെക്കാള്‍....പാറ പൊട്ടിക്കുന്നതിനും,വിറകു കീറുന്നതിനും,മണിയടിക്കുന്നതിനും,പല്ല് തേക്കുന്നതിനും ,കുളിക്കുന്നതിനും,മുടി ചീകുന്നതിനും താളമുണ്ട്.പക്ഷെ അത് കവിതയാകുന്നില്ല.അത്തരം പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് പ്ലൈന്‍ ആയി എഴുതിയാലും കവിതയാകുന്നില്ല.പകരം അതിന്റെ ഭാവാത്മകവും ധ്യാനാത്മകവും ആയ മാനസിക പ്രവര്‍ത്തനങ്ങളെ ക്കുറിചെഴുതിയാല്‍ കവിതയായി എന്ന് പറയാം.വളരെ ഉപരിപ്ലവം ആയി താളാത്മകം ആയി എഴുതിയാല്‍ കവിതയായി എന്ന് പറയാന്‍ കഴിയുമോ....


സച്ചിദാനന്ദന്റെ കവിത തനിക്കിഷ്ടമില്ലെന്നു മറ്റൊരു സുഹൃത്ത്‌ കൂടി പറഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് നമ്മുടെ സമൂഹത്തില്‍ ഇന്നും കവിതയെ കുറിച്ച് വളരെ യാഥാസ്ഥിതികം ആയ കാഴ്ചപ്പാടുകള്‍ മുന്തി നില്‍ക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു പോയി.ഇന്നും കവിതയെന്നാല്‍ വള്ളത്തോള്‍ അല്ലെങ്കില്‍ ശങ്കരക്കുറുപ്പ്....പുതിയ കാലം അത്ര മേല്‍ ആരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.വല്ലതോളിന്റെയും ശങ്കരക്കുരുപ്പിന്റെയും ഓ.എന്‍.വി.യുടെയും കവിതകളില്‍ രാഷ്ട്രീയം ഉപയോഗിച്ചാല്‍ തന്നെ അത് രാഷ്ട്രീയത്തിന് വേണ്ടിയുള്ള രാഷ്ട്രീയമായി അധപ്പതിക്കുകയെയുള്ളൂ.



ഭാവഗായകര്‍  എന്ന നിലയില്‍ ഇത്തരം കാല്‍പനിക കവികള്‍ അമ്ഗീകരിക്കപ്പെടുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഭൂരിപക്ഷം പേരും പറയുക.മലയാളിയുടെ സൌന്ദര്യ ബോധത്തിന് അകത്തു വേരുറച്ചു  പോയ കപടമായ  സംകല്‍പമാണ് ഇത്.കാല്‍പനിക ചക്രവര്‍ത്തിമാരായ ചങ്ങമ്പുഴയില്‍ നിന്നും ഇടപ്പള്ളിയില്‍ നിന്നും കാലികതയുടെ അല്പമാത്ര രാഷ്ട്ര്രീയത ഓ.എന്‍.വി.ടീമിനെ വേര്‍തിരിച്ചു നിര്തുന്നുന്ടെങ്കിലും ജ്ഞാനപ്രകാശനം എന്നതില്‍ കവിഞ്ഞ ഒരു സ്വാഭാവിക രാഷ്ട്രീയം ഈ ടീമിനുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.



എന്തിനാണ് കവിതയില്‍ രാഷ്ട്രീയം പ്രയോഗിക്കുന്നത് എന്ന ചോദ്യം തന്നെ ബാലിശമാണ്.കവിത തന്നെ രാഷ്ട്രീയം ആയിരിക്കണം എന്നതാണ് അതിന്റെ ഉത്തരം.സാഹിത്യവും കലയും സംസ്കാരവും രാഷ്ട്രീയത്തിന് വേണ്ടി യായിരിക്കണം.അപ്പോള്‍ കവിതയില്‍ രാഷ്ട്രീയം ഉപയോഗിക്കേണ്ടി വരില്ല.സാഹിത്യതിനെക്കാള്‍ ശുദ്ധ രാഷ്ട്രീയം ആണ് സ്വാഭാവികം എന്ന് തിരിച്ചറിഞ്ഞതിനു ശേഷം ആയിരിക്കണം അരുന്ധതി റോയ് ഫിക്ഷനെ ഉപേക്ഷിച്ചു ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്.അക്ടിവിസത്തിനു ഫിക്ഷന്‍ പോരെന്നു അരുന്ധതി മനസ്സിലാക്കിയിരിക്കാം.ഫിക്ഷനിലൂടെയും പ്രതിജ്ഞ ബധത തെളിയിക്കാം എന്നിരിക്കെ......



വള്ളത്തോള്‍ ദേശഭക്തി ഗാനങ്ങളും ഓ.എന്‍.വി.വിപ്ലവപാര്ടി ഗാനങ്ങളും എഴുതിയിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല.പക്ഷേ വിപ്ലവബോധവും രാഷ്ട്രീയ ബോധവും കവിതയുടെ ബാഹ്യപ്രകൃതി എന്നതിനേക്കാള്‍ അതിന്റെ ആന്തരിക ലോകമ ആയി വികസിക്കുമ്പോള്‍ ആണ് കവിത വിജയിക്കുക.അല്ലെങ്കില്‍ അത് മുദ്രാവാക്യ കവിതയോ വെറും വന്ദേ മാതര്മോ ആയി ചുരുങ്ങിപ്പോകും.



വൈലോപ്പിള്ളി ,ഇടശ്ശേരി,ആശാന്‍ കവിതകളിലെ രാഷ്ട്രീയത്തിന്റെ പ്രത്യേകതകള്‍ ഇതാണ്.വിപ്ലവത്തിന്റെയും വ്യവസ്ഥിതിക്കെതിരെയുള്ള വിമര്‍ശനത്തിന്റെയും ജ്വാലകള്‍ ആന്തരികമായാണ് കാണാന്‍ കഴിയുക.അത് കൊണ്ടാണ് ഇത്തരം കവിതകള്‍ വെറും ഏറു പടക്കങ്ങള്‍ ആയിപ്പോകാതെ അതീത കാലത്തെയും നീരിപ്പുകയ്ക്കുന്ന വെടിമരുന്നു ആകുന്നതു.



ക്ലാസ്സിക് സ്വഭാവം ആണ് ഓ.എന്‍.വി.ഫാന്‍സ്‌ ക്ലബ്‌ അംഗങ്ങള്‍ എടുത്തു കാട്ടുന്ന മറ്റൊരു പ്ലസ്‌ പോയിന്റ്‌.കാല്പനികം ആയ ക്ലാസ്സിക് സ്വഭാവം യഥാര്‍ത്ഥത്തില്‍ ചെടിപ്പാന് അനുഭവപ്പെടുത്തുക.നിരന്തര പാരായണം നടത്തി നോക്കിയാല്‍ ഇത് മനസ്സിലാകും.ബഷീറിന്റെയും മാധവിക്കുട്ടിയുടെയും കൃതികള്‍ എത്ര വായിച്ചാലും പുതിയ അര്‍ത്ഥ പരികല്പനകള്‍ ലഭിക്കുന്നതിനു പിന്നിലുള്ള മാന്ത്രികത ,അത് ജീവിതവുമായി അത്ര മേല്‍ യഥാതതം ആണ് എന്നതാണ്.



സുഹൃത്തുക്കളെ .ഇനി നിങ്ങളുടെ പ്രതികരണം അറിഞ്ഞതിനു ശേഷം ഞാനീ വിഷയത്തില്‍ പ്രതികരിക്കുന്നതല്ലേ നല്ലത്.നിങ്ങള്ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഏറെ ആഹ്ലാദ കരമാണ്.അതിനനുസരിച്ച് എന്റെ നിരീക്ഷങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കാം .....