Search This Blog

Dec 21, 2014

എല്ലാം വെറുതെയാണ്




പൊലയാടിമക്കളെയെന്നു
വെറുതേയല്ല
അയ്യപ്പന്‍
പുലഭ്യം പറഞ്ഞത്.

‘ധര്‍മപുരിയില്‍
പ്രജാപതിക്ക്‌........’
വിജയന്‍
വെറുതെയല്ല
ദാര്‍ശനികനായത്.

കേരളീയര്‍
തോറ്റ ജനതയാണെന്ന്
എഴുതിവെച്ച്
സുബ്രഹ്മണ്യദാസ്
ഓര്‍മയായതും
വെറുതേയല്ല.

സഭയെ തകര്‍ത്ത്
വാഴ നടണമെന്ന്
വര്‍ക്കിയും
പോളും
ക്ഷോഭിച്ചതും
വെറുതെയല്ല.

കക്കയം ക്യാമ്പിലൊരാള്‍
ഉരുട്ടിക്കൊല ചെയ്യപ്പെട്ടതും
വര്‍ഗീസ്‌ പാറയില്‍
മറ്റൊരാള്‍
കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ടു
നെഞ്ചില്‍ വെടിയേറ്റ്‌
വെറുമൊരു
കള്‍ട്ട് മാത്രമായതും
വെറുതെയല്ല.

ശിവഗിരിയില്‍
മുങ്ങി നിവര്‍ന്നൊരാള്‍
വെറുമൊരു
കല്ല്‌ പ്രതിഷ്ഠിച്ചു
നിങ്ങള്‍ക്കുമിതാ
പാവമൊരു ദൈവമെന്നു
നിര്മമനായതും
വെറുതെയല്ല.

സര്‍വരാജ്യത്തൊഴിലാളികളെയുമൊരുമിപ്പിച്ചവന്‍
തന്മകന്‍
വയര്‍ പൊരിഞ്ഞ്
പ്രാണന്‍ വെടിഞ്ഞപ്പോള്‍
സാധാരണക്കാരുടെ
ശവവണ്ടി വരാന്‍
കാത്തു നിന്നതും
വെറുതെയല്ല.

പണ്ടൊരു
പത്രമൊതലാളി
‘സ്വദേശാഭിമാനി’
നടത്തിയതിനു
കടലില്‍ ചാടേണ്ടി വന്നതും
വെറുതെയല്ല.

ഹിന്ദുവിനെയും
മുസ്ലിമിനെയും
ഹൃദയത്തിന്റെ
അറകളായി
കണ്ടിരുന്ന
അര്‍ദ്ധനഗ്നനായ ഫക്കീര്‍
നെഞ്ചു കലങ്ങിവീണതും
വെറുതെയല്ല.

ഇങ്ങനെയൊരു പാട്
ചരിത്രത്തിന്റെ
കറുത്ത പാടുകളെക്കുറിച്ചു
പാടാനുണ്ട്.

കാര്യമില്ലെന്നറിഞ്ഞു തന്നെ.


അസീസ്‌ നല്ലവീട്ടില്‍
9633626596   

Nov 3, 2014

വെറുതേ?




സദാചാരപോലീസല്ല.
അരാജകവാദിയല്ല.

പ്രണയിച്ചിട്ടില്ല
പ്രണയിക്കപ്പെട്ടിട്ടില്ല.

കടം
വാങ്ങിയിട്ടില്ല
കൊടുത്തിട്ടില്ല.
(വല്ലതും വേണ്ടേ?)

ബേങ്ക്ബാലന്‍സില്ല
അക്കൗണ്ട്‌
പോലുമില്ല.

ഒരക്ഷരം
പോലുമെഴുതാറില്ല.
വായിക്കാറില്ല.
യാത്രയില്ല.

സിനിമ
കാണാറില്ല
അഭിനയിക്കാറില്ല
അഭിനയിക്കാനറിയില്ല.

പിന്നെന്തിനാണെന്നെ
ഹാക്ക്‌ ചെയ്തത്?


Aug 3, 2014

മേഘങ്ങളില്‍ നിന്ന് വര്‍ഷിക്കുന്നത്


മഴയല്ല
മഞ്ഞല്ല
വെയിലല്ല
മഴവില്ലല്ല
പ്രണയമല്ല

മരണം മാത്രം 

Apr 4, 2014

revolution malayalam shortfilm



like in a field,there may b various issues in my vayal[field]

Mar 17, 2014

ഒസ്യത്ത്

പുസ്തകം കൊണ്ടൊരു
വീട് പണിയണം.
മഴയും
വെയിലുമേല്‍ക്കാതിരിക്കാന്‍
ചുറ്റും
മരങ്ങള്‍ നടണം.

വിയര്‍പ്പ് കൊണ്ട്
കഴുകിയുണക്കണം.
ചോര കൊണ്ട്
പെയിന്റടിക്കണം.
സ്വപ്‌നങ്ങള്‍
പൂന്തോട്ടമാകണം.
കണ്ണീരു കൊണ്ട്
പാല് കാച്ചണം.
അസ്ഥി കൊണ്ട്
പാലമിടണം.

ജീവിച്ചിരിക്കുമ്പോള്‍
പാലം വലിച്ചവര്‍
മരണാനന്തരം കടന്നു വരട്ടെ.


Jan 5, 2014

കണ്ടെടുക്കേണ്ടത്




നീയിങ്ങനെ
നേര്‍ത്ത്‌ നേര്ത്തിരുന്നാല്‍

നിസ്സമ്ഗയും
നിര്‍മമയുമായാല്‍

ശബ്ദം
അല്പസ്ഥായിയിലും താഴെ
വീണു പോകുമ്പോള്‍

എഴുതിയതില്‍
നഷ്ടപ്പെടുമ്പോള്‍

പടുത്തുയര്‍ത്തിയ
സാമ്സ്ക്കാരികസൌധം 
കൂപ്പുകുത്തുമ്പോള്‍

ക്ലേശപ്പെട്ടു നിറച്ച
പ്രണയപാത്രം
ശൂന്യമാകുമ്പോള്‍

വാക്കെന്റെയാരുമല്ല.