Search This Blog

Dec 20, 2011

In d memory of civilisation


ഓറഞ്ചു ടാക്സിയുടെ ഓര്‍മയില്‍ .........


2000 ഒക്ടോബറില്‍ ദോഹയില്‍ എടുത്തെറിയപ്പെട്ടത്‌ പോലെ ഞാന്‍ വന്നിറങ്ങിയപ്പോള്‍ റോഡ്‌ നിറയെ ഓറഞ്ചു നിറത്തിലുള്ള  ടാക്സികള്‍  ആയിരുന്നു.ഏതു തെരുവില്‍ ചെന്നാലും ടാക്സിക്ക് വേണ്ടി കാത്തു നില്‍ക്കേണ്ടി വന്നിരുന്നില്ല.ഇന്ന് നിറങ്ങളെല്ലാം മാറി.നഗരത്തിന്റെ മുഖഛായകളും.വ്യവസായ വികസനത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ചിത്രകലയുടെയും സംഗീതത്തിന്റെയും സിനിമയുടെയും നഗരമായി ദോഹ മാറി.രാഷ്ട്രീയ അഭയാര്‍ഥികളുടെയും കലാകാരന്മാരുടെയും സംകേതവും.
ഒരു രാജ്യം വ്യവസായ വാണിജ്യത്തിലും കലയിലും സംസ്കാരത്തിലും ഇത്ര വേഗം വികാസം പ്രാപിക്കുന്നത് ലോകത്തില്‍ അപൂര്‍വ മായിരിക്കും.വിസ്മയകരമായ ഈ വളര്‍ച്ച ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും പാരമ്പര്യമുള്ള നമ്മുടെ ഇന്ത്യക്ക് പാഠമാകേണ്ടതാണ്.ടാക്സിയെക്കുറിച്ച് ഓര്‍ത്തു പോയപ്പോള്‍ എന്റെ മനസ്സിലേക്ക് ടാക്സി എന്ന നോവലും കയറി വന്നു.ഖാലിദ്‌ അല ഖാസിമി എന്നാ അറബ്‌ നോവലിസ്റ്റിന്റെ രചനയാണത്.അറബ വസന്തത്തിന്റെ ഇടി മുഴക്കമായിരുന്നു ആ നോവല്‍.ഇതേ രീതിയില്‍ എഴുതപ്പെട്ട മറ്റു നോവെലുകളുമുണ്ട്.അഹ്മെദ് ഖാലിദ്‌ തൌഫീക്കിന്റെ ഉടോപിയയും അഹ്മെദ് മുറാദിന്റെ വെര്ടിഗോയും ആണ്.
ഓറഞ്ചു ടാക്സിയുടെ കാല്പനികതയില്‍ അഭിരമിക്കുമ്പോഴും നാം ഈ രാജ്യത്തിന്റെ ബൃഹത്തായ സൌകര്യങ്ങളില്‍ തൃപ്തരാണ്.സ്വദേശികളും വിദേശികളും ഒരു പോലെ രമ്യതയിലും സൌഹാര്ധതിലും കഴിയുന്നുണ്ടിവിടെ.കരവ ബസ്‌ ഏതു സാധാരണക്കാരന്റെയും കാത്തിരിപ്പിന്റെ വലിയോരാശയമാണ്.
അറബ വസന്തത്തിന്റെ മുല്ലപ്പൂക്കള്‍  തുനീഷ്യയിലും ഈജിപ്റ്റിലും സിറിയയിലും ബെഹ്രൈനിലും സുഗന്ധം പരത്തിയപ്പോള്‍ അതിന്റെ മാരുതന്‍ ആയി അല്ജസ്‌ീര ഇന്റെനാഷണല്‍.വാര്താമാധ്യമം കൃത്യമായ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ ആണെന്ന് നാം അല്ജസീരയിലൂടെ അറിയുന്നു.സത്യത്തെ താമസ്ക്കരിക്കുക അത്ര എളുപ്പമല്ലെന്നും ഈ ചാനല തെളിയിക്കുന്നു.മുല്ലപ്പെരിയാര്‍ സമരം വെറും നാടകം മാത്രമായി ശോഷിക്കുമ്പോള്‍ അറബ ജനതയുടെ ക്രിയാത്മകം ആയ തെരുവ്  പോരാട്ടങ്ങള്‍ നമുക്ക് പാഠം ആകേണ്ടതുണ്ട്.നമ്മുടെ സാഹിത്യവും സിനെമയുമെല്ലാം ഇന്നും നായക കേന്ദ്രീകൃതവും മസില്‍ ഷോയും മാത്രമായി അധപ്പതിക്കുമ്പോള്‍ അറബ കവികളെയും എഴുത്തുകാരെയും ഓര്‍ത്തു പോകയാണ്.
ഇക്ബാല്‍ തമീമി,നിസാര്‍ ഖബ്ബാനി,അഹ്മെദ് യെമാനി,തമീം അല്ബെര്‍ഗൂസി,മൌരീദ്‌ അല്ബെര്‍ഗൂസി,ഗസാന്‍ കനാഫാനി,അബുല്‍ഖാസിം അശാബി,നാഹിദ ഇസ്സത്,ലൈലാ നയ്ഹൂം,ഫാതിനാ അല്‍ഗര എന്നിവര്‍ മനസ്സിലേക്ക് ഓടിയെത്തുന്നു .നമ്മുടെ സച്ചിദാനന്ദന്‍,ചുള്ളിക്കാട്,കുരീപ്പുഴ ശ്രീകുമാര്‍എന്നിവരെ  അവര്‍ കുറച്ചെങ്കിലും ഓര്‍മിപ്പിക്കുന്നുണ്ട്.ദോഹയുടെ സാംസ്കാരിക ജീവിതത്തിലും അറബ കവികള്‍ക്കും ഗായകര്‍ക്കും വളരെ പ്രാധാന്യവുമുണ്ട്.കലയെ,സംഗീതത്തെ,നാടകത്തെ,സിനിമയെ ഇങ്ങനെ തോളിലേറ്റുന്ന ജനത അപൂര്‍വമായിരിക്കും.
ഇസ്ലാമിക് മ്യൂസിയത്തില്‍ ചെന്നാലറിയാം ഇതര സംസ്കാരങ്ങളെയും ജീവിത രീതിയും ഖത്തര്‍ എത്രയധികം ബഹുമാനിക്കുന്നുണ്ടെന്ന്.ഇന്ത്യ,ഇറാന്‍,ഇരാക് തുടങ്ങിയ രാജ്യങ്ങളിലെ സംസ്കാരവും തൊഴിലും ഗണിതവും കലയും പരവതാനി നിര്‍മാണവും അവിടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് ചരിത്രത്തിന്റെ  ഭാഗമായിരിക്കുകയാണ്.
നിനക്കെന്റെ ഉള്ളംകയ്യുടെ മറ നീക്കാമോ?
ഒരു ചുംബനം കൊണ്ടല്ലാതെ
ബോംബു കൊണ്ടല്ലാതെ ............ഫാതിനാ അല്ഗരയുടെ ഈ വാക്കുകള്‍ ദോഹയ്ക്ക്  ബാധകം അല്ല.സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷത്തില്‍ വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി വന്നെത്തുന്നു.കഴിഞ്ഞ വര്ഷത്തെ സ്വാതന്ത്ര്യ ദിന സായാഹ്നം.ട്രാഫിക് തിരക്കുകളില്‍ എന്റെ വാഹനവും കുരുങ്ങി ശ്വാസം മുട്ടുന്നു.ആഘോഷതിമിര്‍പ്പിനിടയില്‍ ഒരാള്‍ വന്നു വിന്‍ഡ്‌ സ്ക്രീന്‍ താഴ്ത്താന്‍ ആവശ്യപ്പെടുന്നു.ഞാന്‍ കരുതി.അയാള്‍ എനിക്കൊരു  സമ്മാനം തരാനായിരിക്കും.ഉത്സാഹത്തോടെ സ്ക്രീന്‍ താഴ്തിയപ്പോള്‍ അയാള്‍ എന്തോ ഒരു ദ്രാവകം എന്റെ ചെവിയിലേക്ക് സ്പ്രേ ചെയ്തു.എനിക്ക് ദേഷ്യം അല്ല  തോന്നിയത്.അയാളുടെ എല്ലാം മറന്നുള്ള ആഘോഷബോധതോടുള്ള താദാത്മ്യം.
ദോഹ ഈ വര്‍ഷവും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്.പുതിയ വസന്തത്തെ താലോലിക്കാന്‍.if oneday people desire to live/then fate will answer their call-എന്ന് തുനീഷ്യന്‍ കവിയായ അബുല്‍ഖാസിം അശാബി എഴുതുമ്പോള്‍ മുല്ലപ്പൂക്കളുടെ പരിമളം നാം വീണ്ടും അറിയുന്നു.ദോഹയെ സംബന്ധിച്ചിടത്തോളം ജനതയ്ക്ക് ഈ കവിതയെ മറ്റൊരു തരത്തില്‍ വായിക്കാന്‍ കഴിയും.അത് അവരുടെ ഇചാശക്തിയുടെ വിളംബരം തന്നെയാണ്.ഖത്തര്‍ എന്ന മഹത്തായ രാജ്യത്തിന്റെ ബൌദ്ധികവും സാംസ്കാരികവും വ്യാവസായികവും സാമൂഹികവും ആയ വളര്‍ച്ചയും ദീര്‍ഘദര്‍ശനവും  തന്നെയാണത്.

Dec 2, 2011

ശൈത്യ സംവാദം

ഇന്ന് ഞങ്ങള്‍ കുറച്ചധ്യാപകര്‍ ആരുടെ കവിതയാണ് മികച്ചത്  എന്ന സംവാദത്തില്‍ ഏര്‍പ്പെട്ടു.ഓ.എന്‍.വി.യുടെ യും മധുസൂദനന്‍ നായരുടെയും കവിതകളാണ് മുന്തിയത് എന്ന് ഒരു ടീച്ചര്‍ വാദിച്ചപ്പോള്‍ ഞാന്‍ വിനീതമായി വിയോജിച്ചു.ഓ.എന്‍.വി.യുടെ കവിതകള്‍ ജ്ഞാന സമ്പാദന തിനപ്പുറം ഒന്നുമല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു.കവിതയ്ക്ക് താളം വേണം മാഷേ....


താളം മാത്രമുണ്ടായാല്‍ കവിതയാകുമോ എന്ന് ഞാന്‍ ചോദിച്ചു.ഭാവമല്ലേ കവിത.താളത്തെക്കാള്‍....പാറ പൊട്ടിക്കുന്നതിനും,വിറകു കീറുന്നതിനും,മണിയടിക്കുന്നതിനും,പല്ല് തേക്കുന്നതിനും ,കുളിക്കുന്നതിനും,മുടി ചീകുന്നതിനും താളമുണ്ട്.പക്ഷെ അത് കവിതയാകുന്നില്ല.അത്തരം പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് പ്ലൈന്‍ ആയി എഴുതിയാലും കവിതയാകുന്നില്ല.പകരം അതിന്റെ ഭാവാത്മകവും ധ്യാനാത്മകവും ആയ മാനസിക പ്രവര്‍ത്തനങ്ങളെ ക്കുറിചെഴുതിയാല്‍ കവിതയായി എന്ന് പറയാം.വളരെ ഉപരിപ്ലവം ആയി താളാത്മകം ആയി എഴുതിയാല്‍ കവിതയായി എന്ന് പറയാന്‍ കഴിയുമോ....


സച്ചിദാനന്ദന്റെ കവിത തനിക്കിഷ്ടമില്ലെന്നു മറ്റൊരു സുഹൃത്ത്‌ കൂടി പറഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് നമ്മുടെ സമൂഹത്തില്‍ ഇന്നും കവിതയെ കുറിച്ച് വളരെ യാഥാസ്ഥിതികം ആയ കാഴ്ചപ്പാടുകള്‍ മുന്തി നില്‍ക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു പോയി.ഇന്നും കവിതയെന്നാല്‍ വള്ളത്തോള്‍ അല്ലെങ്കില്‍ ശങ്കരക്കുറുപ്പ്....പുതിയ കാലം അത്ര മേല്‍ ആരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.വല്ലതോളിന്റെയും ശങ്കരക്കുരുപ്പിന്റെയും ഓ.എന്‍.വി.യുടെയും കവിതകളില്‍ രാഷ്ട്രീയം ഉപയോഗിച്ചാല്‍ തന്നെ അത് രാഷ്ട്രീയത്തിന് വേണ്ടിയുള്ള രാഷ്ട്രീയമായി അധപ്പതിക്കുകയെയുള്ളൂ.



ഭാവഗായകര്‍  എന്ന നിലയില്‍ ഇത്തരം കാല്‍പനിക കവികള്‍ അമ്ഗീകരിക്കപ്പെടുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഭൂരിപക്ഷം പേരും പറയുക.മലയാളിയുടെ സൌന്ദര്യ ബോധത്തിന് അകത്തു വേരുറച്ചു  പോയ കപടമായ  സംകല്‍പമാണ് ഇത്.കാല്‍പനിക ചക്രവര്‍ത്തിമാരായ ചങ്ങമ്പുഴയില്‍ നിന്നും ഇടപ്പള്ളിയില്‍ നിന്നും കാലികതയുടെ അല്പമാത്ര രാഷ്ട്ര്രീയത ഓ.എന്‍.വി.ടീമിനെ വേര്‍തിരിച്ചു നിര്തുന്നുന്ടെങ്കിലും ജ്ഞാനപ്രകാശനം എന്നതില്‍ കവിഞ്ഞ ഒരു സ്വാഭാവിക രാഷ്ട്രീയം ഈ ടീമിനുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.



എന്തിനാണ് കവിതയില്‍ രാഷ്ട്രീയം പ്രയോഗിക്കുന്നത് എന്ന ചോദ്യം തന്നെ ബാലിശമാണ്.കവിത തന്നെ രാഷ്ട്രീയം ആയിരിക്കണം എന്നതാണ് അതിന്റെ ഉത്തരം.സാഹിത്യവും കലയും സംസ്കാരവും രാഷ്ട്രീയത്തിന് വേണ്ടി യായിരിക്കണം.അപ്പോള്‍ കവിതയില്‍ രാഷ്ട്രീയം ഉപയോഗിക്കേണ്ടി വരില്ല.സാഹിത്യതിനെക്കാള്‍ ശുദ്ധ രാഷ്ട്രീയം ആണ് സ്വാഭാവികം എന്ന് തിരിച്ചറിഞ്ഞതിനു ശേഷം ആയിരിക്കണം അരുന്ധതി റോയ് ഫിക്ഷനെ ഉപേക്ഷിച്ചു ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്.അക്ടിവിസത്തിനു ഫിക്ഷന്‍ പോരെന്നു അരുന്ധതി മനസ്സിലാക്കിയിരിക്കാം.ഫിക്ഷനിലൂടെയും പ്രതിജ്ഞ ബധത തെളിയിക്കാം എന്നിരിക്കെ......



വള്ളത്തോള്‍ ദേശഭക്തി ഗാനങ്ങളും ഓ.എന്‍.വി.വിപ്ലവപാര്ടി ഗാനങ്ങളും എഴുതിയിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല.പക്ഷേ വിപ്ലവബോധവും രാഷ്ട്രീയ ബോധവും കവിതയുടെ ബാഹ്യപ്രകൃതി എന്നതിനേക്കാള്‍ അതിന്റെ ആന്തരിക ലോകമ ആയി വികസിക്കുമ്പോള്‍ ആണ് കവിത വിജയിക്കുക.അല്ലെങ്കില്‍ അത് മുദ്രാവാക്യ കവിതയോ വെറും വന്ദേ മാതര്മോ ആയി ചുരുങ്ങിപ്പോകും.



വൈലോപ്പിള്ളി ,ഇടശ്ശേരി,ആശാന്‍ കവിതകളിലെ രാഷ്ട്രീയത്തിന്റെ പ്രത്യേകതകള്‍ ഇതാണ്.വിപ്ലവത്തിന്റെയും വ്യവസ്ഥിതിക്കെതിരെയുള്ള വിമര്‍ശനത്തിന്റെയും ജ്വാലകള്‍ ആന്തരികമായാണ് കാണാന്‍ കഴിയുക.അത് കൊണ്ടാണ് ഇത്തരം കവിതകള്‍ വെറും ഏറു പടക്കങ്ങള്‍ ആയിപ്പോകാതെ അതീത കാലത്തെയും നീരിപ്പുകയ്ക്കുന്ന വെടിമരുന്നു ആകുന്നതു.



ക്ലാസ്സിക് സ്വഭാവം ആണ് ഓ.എന്‍.വി.ഫാന്‍സ്‌ ക്ലബ്‌ അംഗങ്ങള്‍ എടുത്തു കാട്ടുന്ന മറ്റൊരു പ്ലസ്‌ പോയിന്റ്‌.കാല്പനികം ആയ ക്ലാസ്സിക് സ്വഭാവം യഥാര്‍ത്ഥത്തില്‍ ചെടിപ്പാന് അനുഭവപ്പെടുത്തുക.നിരന്തര പാരായണം നടത്തി നോക്കിയാല്‍ ഇത് മനസ്സിലാകും.ബഷീറിന്റെയും മാധവിക്കുട്ടിയുടെയും കൃതികള്‍ എത്ര വായിച്ചാലും പുതിയ അര്‍ത്ഥ പരികല്പനകള്‍ ലഭിക്കുന്നതിനു പിന്നിലുള്ള മാന്ത്രികത ,അത് ജീവിതവുമായി അത്ര മേല്‍ യഥാതതം ആണ് എന്നതാണ്.



സുഹൃത്തുക്കളെ .ഇനി നിങ്ങളുടെ പ്രതികരണം അറിഞ്ഞതിനു ശേഷം ഞാനീ വിഷയത്തില്‍ പ്രതികരിക്കുന്നതല്ലേ നല്ലത്.നിങ്ങള്ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഏറെ ആഹ്ലാദ കരമാണ്.അതിനനുസരിച്ച് എന്റെ നിരീക്ഷങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കാം .....





Nov 25, 2011

അണ

അണമുറിയാത്ത അടുപ്പം
നമ്മള്‍ തമ്മില്.
ആഴം അളന്നു നോക്കാത്ത സ്നേഹം.
പ്രയോജനജന്യമാണോ,
വിപരീതഫലം ചെയ്യുമോ,
വിരക്തി തോന്നുമോ
എന്നൊന്നും നോക്കാത്ത കാരുണ്യം 
നമ്മള്‍ തമ്മില്‍ .


അണ മുറിയുമ്പോള്‍
ഇതെല്ലാം
ഒരൊറ്റ നിമിഷത്തിന്റെ
അല്പായുസ്സില്.
എന്റെ ജീവനേ,
പരിരംഭ ണത്തോടെ
നമുക്ക്
പ്രവാഹമാകാം .
നമ്മുടെ മക്കളെയും
കോര്‍ത്ത്‌ തുഴയാം .

വ്യര്ത്ഥസമ്പാ ദ്യങ്ങ ളെല്ലാം
എല്ലാവരുടെതുമാകട്ടെ.
നമുക്ക്
പ്രളയത്തിലും ഒന്നാകാം.

ഹെന്‍റെ പെങ്ങളേ.......

സ്കൂള്‍ വിട്ടു ഹോസ്റ്റലില്‍ എത്തിയപ്പോള്‍ കണ്ടത് ചെടിക്കൂട്ടങ്ങള്ക്കി ടയില്‍ ഒരു സ്ത്രീ പതുങ്ങിയിരിക്കുന്നതാണ്.കാര്‍ പാര്ക്ക് ‌ ചെയ്തു തിരിഞ്ഞപ്പോഴാനു ശ്രദ്ധയില്‍ പെട്ടത്.അവര്‍ ഞങ്ങളെ കണ്ടപ്പോള്‍ വീണ്ടും ഒന്ന് കൂനിക്കൂടി.ഞങ്ങള്‍ അടുത്ത് ചെന്നു.കറുത്തിരുണ്ട വസൂരിക്കലപോലുള്ള മുഖം.സമൃദ്ധിയുടെ യാതൊരു അടയാളവും മെലിഞ്ഞ ആശരീരത്തില്‍ ഇല്ലായിരുന്നു.
ശുര്ത്തം,ശുര്ത്തൂ എന്ന് അവര്‍ പുലമ്പിക്കൊണ്ടിരുന്നു.അറബിക് അറിയാവുന്ന തജുധീന്‍ അവരോട് സംസാരിച്ചു.ഏതോ അറബിയുടെ വീട്ടില്‍ നിന്ന് ചാടി വന്നതാണ്.പോലീസ് പിടിക്കട്ടെ,അതാണ്‌ ഇതിലും ഭേദം,ജീവിതം തന്നെ മടുത്തു,നാട്ടിലേക്ക് തിരിച്ചു പോണം,ഭര്ത്താനവ് നാട്ടിലുണ്ട് തുടങ്ങിയ ഏകദേശ ചിത്രം ഞങ്ങള്ക്ക് ലഭിച്ചു.
സ്കൂളിന്റെ അഡ്മിന്‍.ഓഫീസറെ ലൈനില്‍ കിട്ടി.ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടെന്ടെന്നുംപുലിവാലാകുമെന്നും അദ്ദേഹം ഗുണദോഷിച്ചു.അതാ വരുന്നു മറ്റൊരു അഭ്യുദയകാംക്ഷി.....നാടകരംഗത്തെ ശ്രദ്ധേയനായ ഹകീമ്ക്ക.....അധെഹതോട് ഞാന്‍ കാര്യങ്ങള്‍ വിശദമാക്കി.
ആരെങ്കിലും വന്ന് ഓളെ കൊണ്ടോയ്ക്കോളും,നിങ്ങള് വെറുതെ ഇതില്‍ കെടന്നു ചാടണ്ട.അദ്ധേഹവും നയം വ്യക്തമാക്കി.
ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.സാമാന്യം മോശമില്ലാതെ കഥയും കവിതയുമൊക്കെ എഴുതുന്ന അജിത്ത് പറഞ്ഞു....വഴീണ്ട്,നമുക്ക് നെറ്റ്സെര്ച്ച്ഴ‌ ചെയ്യാം....അവള്‍ യെമെനിയല്ലേ.യെമെന്‍ എംബസ്സിയുടെ കോണ്ടാസക്റ്റ് നമ്പര്‍ കിട്ടുമോന്നു നോക്കാം.വിളിച്ചപ്പോള്‍ ഏതോ ഫിലിപ്പീനി ആണെടുത്തത്.റോങ്ങ്‌ നമ്പര്‍......
ഏതെന്കിലും ടാക്സിയില്‍ കയറ്റി എമ്ബസ്സിയിലേക്ക് വിടാം എന്ന് കരുതി കറവടാക്സിയുടെ നമ്പര്‍ ഡയല്‍ ചെയ്തു....അരമുക്കാ മണിക്കൂറോളം ഞങ്ങള്‍ വെയിറ്റ് ചെയ്തിട്ടും ടാക്സി പോയിട്ട് ഒരു പൂച്ച പോലും ആ വഴിക്ക് വന്നില്ല.
ഇനി എന്റെ കാറില്‍ കയറ്റിക്കൊണ്ടു പോകുക തന്നെ.ഞാനൊരു കംമുനിസ്ടുകാരനെ വിളിച്ചു.ചെയ്യുന്നത് ശരിയോ എന്നറിയാന്‍.അദ്ധേഹവും പ്രായോഗികനായി.പോലീസ് പിടിച്ചാല്‍ പിന്നെ ഖത്തര്‍ തന്നെ കാണാന്‍ കഴിയില്ലെന്ന്.ദൈവമേ,എന്തിനാണ് നീ ഇങ്ങനെ മനുഷ്യനെ കഷ്ടപ്പെടാനായി സൃഷ്ടിച്ചിരിക്കുന്നത്.ഈ സ്ത്രീ എന്ത് തെറ്റ് ചെയ്തിട്ടാണ് നരകം തിന്നുന്നത്.
അങ്ങനെ ആ പ്രതീക്ഷയും ഉദയം ചെയ്തത് പോലെ തന്നെ അസ്തമിച്ചു.ഇനിയെന്താ ചെയ്യ്‌ാ....ഇവര്ക്ക് രാവും പകലും കാവല്‍ നില്ക്കു ക തന്നെ.
ഭക്ഷണത്തിന്റെ ഒരു പങ്കു ഞങ്ങള്‍ അവര്ക്ക് നല്കി .കൃതജ്ഞത നിറഞ്ഞ ആ നോട്ടം ഇന്നും എന്റെ മനസ്സിലുണ്ട്.എനിക്കും ഇതേ പോലെ ഒരു സഹോദരിയില്ലേ.കേരളത്തിലാണെന്ന് മാത്രം.എന്റെ ഇത്താത്ത ഇതേ പോലെ ഇവിടെ വന്ന് കഷ്ടപ്പെടേണ്ടി വന്നിരുന്നെന്കിലോ.ഈ കടല്മരുഭൂമിയില്‍ വരാന്‍ ഞാന്‍ സമ്മതിക്കുമോ.
അഭിയും തജുവും കാവല്‍ നിന്നപ്പോള്‍ അതാ വരുന്നു രണ്ടു ഫിലിപ്പീനികള്‍.ഒത്ത തടിയും തണ്ടും ചെറുപ്പവും ക്രോപ്പ് ചെയ്ത കോലന്‍ തലമുടിയുമുള്ള അവര്‍ കാറില്‍ നിന്നിറങ്ങി.ഒന്നുമരിയാത്തത് പോലെ ഡിക്കി തുറന്നു ഏതൊക്കെയോ ഫയലുകള്‍ പുറത്തെടുത്തു.ഡിക്കി നിറയെ ഏതൊക്കെയോ പ്രോടക്ട്സ് ആയിരുന്നു.
ഫയല്‍ പരിശോധിക്കുന്ന വ്യാജേന അവര്‍ ആ സ്ത്രീയെ നിരീക്ഷിക്കാന്‍ തുടങ്ങി.ഉച്ച നേരത്തെ പ്രാധമികകര്തവ്യങ്ങള്‍ കഴിഞ്ഞു ഞാന്‍ തിരിച്ചെത്തിയപ്പോള്‍ ഇതാണ് കാണുന്നത്.അതിലൊരാള്‍ എന്നോട് കാര്യം അന്വേഷിച്ചു.അവരെ എംബസ്സിയില്‍ എത്തിക്കാമോ എന്ന് ചോദിച്ചത് അബദ്ധമായി ഞാന്‍ കരുതി.എവിടെയെങ്കിലും കൊണ്ടുപോയി ഈ സാധുസ്ത്രീയെ.........
ഇതിനിടയില്അെവര്ക്ക് ഒരാങ്ങള യുന്ടെന്നു പറഞ്ഞു ഒരു നമ്പര്‍ എനിക്ക് തന്നു.ഫിലിപ്പീനി ചാടി വീണു ആ നമ്പറില്‍ വിളിച്ചു.ഇങ്ങോട്ട് വരുന്നുണ്ടെന്നും ഉടന്‍ എത്തുമെന്നും അയാള്‍ പറഞ്ഞു.
ഞങ്ങള്‍ ഊഴം വെച്ച് കാത്തിരുന്നു.ആരും വന്നില്ല.ഇതിനിടയില്‍ ഹകീമ്ക്ക എന്നെ വിളിച്ചു.അവര്‍ അവിടെതന്നെയുണ്ടോ എന്നറിയാന്‍.അദ്ദേഹം തിരക്കിലായിരുന്നു.
സന്ധ്യയായപ്പോള്‍ ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി.അവരുടെ സ്പോന്സോരെങ്ങാനും അവിടെയെത്തിയാല്‍ ഞങ്ങളുടെ കഥയും കഴിയില്ലേ.തിരക്കഥ മാറ്റിയെഴുതാന്‍ വലിയ പ്രയാസമോന്നുമില്ലല്ലോ.
രാത്രിയായി...എല്ലാരും കൂര്ക്കം വലിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനൊന്ന് പുറത്തിറങ്ങി നോക്കി.അവര്‍ അവിടെയുണ്ടായിരുന്നില്ല.
രണ്ടു കൈമുറിയന്മാര്‍

അവരെക്കുറിച്ച് ഓര്ക്കാ്ന്‍ കാരണമുണ്ട് .ഒരാളെ ഇന്നലെ വൈകിട്ട് സന്ധ്യക്ക് അങ്ങാടിയില്‍ വെച്ച് കണ്ടു .മുറിക്കയ്യില്‍ പഴയത് പോലെ തന്നെ ഒരു കാലന്കുിട തൂക്കിയിട്ടുണ്ട്.കഷണ്ടി മുന്പ്ത്തേക്കാള്‍ അധികം ആക്രമിച്ചു കീഴടക്കിയിരിക്കുന്നു.കൂടുതല്‍ മൌനിയായത് പോലെ തോന്നിക്കുന്നു അധരങ്ങള്‍.
രണ്ടു പേരെയും സൌകര്യത്തിനു എ എന്നും ബി എന്നും വിളിക്കുന്നത്‌ കൊണ്ട് കുഴപ്പമില്ലല്ലോ.എ അന്നത്തെ ഏറ്റവും വല്യ കെ.ഡി.ആയിരുന്നു.ഏതോ പഴയ സിനിമയിലെ കൊച്ചിന്‍ ഹനീഫയെ അയാള്‍ ഓര്മിോപ്പിച്ചു.ഒറ്റ വിരട്ടിനു തന്നെ അയാള്‍ ഓടിയ വഴിക്ക് പുല്ലു പോലും മുളക്കില്ലെന്നു അന്നെനിക്ക് അറിയില്ലായിരുന്നു.
ഞങ്ങളുടെ രക്ഷകന്‍ എന്റെ അമ്മാവന്റെ മകനായ ഉമ്പായി ആയിരുന്നു.എന്നെ ആരെങ്കിലും ഒന്ന് തോന്ടിയാല്‍ മതി ഉമ്പായി സ്ഥലത്തെത്തും.പിന്നെയുള്ള പുകിലുകള്‍ പറയേണ്ടതില്ലല്ലോ.പല്ലിനു പല്ല് ,കണ്ണിനു കണ്ണ് എന്ന പ്രാകൃത നീതിയില്‍ എന്റെ ബാല്യം ഉമ്പായി സുരക്ഷിതവും സമ്പന്നവുമാക്കി.
ഒരിക്കല്‍ ഞാന്‍ ഉമ്ബായിയോടു പറഞ്ഞു ,നമുക്കാ കൈമുറിയനെ തളചാലോ.....
ഉമ്പായി അത് കേള്ക്കാ ന്‍ കൊതിച്ചിരുന്ന പോലെ പ്രസാദിച്ചു.അരിയും മീനും പച്ചക്കറികളും ഒക്കെ വാങ്ങാന്‍ വൈകിട്ട് അങ്ങാടിയില്‍ പോകുന്ന നേരത്താണ് ഞാനിത് ഉണര്തിച്ചത്.
ഞമ്മള്‍ തിരിച്ചു പോകുമ്പോ ഒന് ഇങ്ങോട്ട് വരും .അപ്പൊ തൊടങ്ങാം .....
ഉമ്പായി ഏറെക്കാലത്തെ അടിപിടി ദാരിദ്ര്യത്തിന്റെ മുഷിപ്പ് മാറാന്‍ പോകുന്ന സന്തോഷത്തില്‍ വേഗം നടന്നു.എനിക്ക് അവന്റെ ഒപ്പമെതാനായി ഓടേണ്ടി വന്നു.
വിചാരിച്ച പോലെ തന്നെ ചെമ്മണ്‍ പാതയുടെ വളവില്‍ വെച്ച് തന്നെ കൈമുറിയനെ കണ്ടു.മുറിക്കയ്യില്‍ കാലന്കുട ചുഴറ്റി മൂളിപ്പാട്ടുമായി തലയുയര്ത്തിണപ്പിടിച്ചു വരുന്നു.
ഓന്റെ നടത്തം കണ്ടാല്‍ തന്നെ തലക്കിട്ടു ഒന്ന് കൊടുക്കാന്‍ തോന്നും ....ഉമ്പായി പല്ല് കടിച്ചു കൊണ്ട് മെല്ലെപ്പറഞ്ഞു.
അടുത്തെത്തിയതും കയ്യിലുള്ള സാധനങ്ങളെല്ലാം ഉമ്പായി നിലത്ത് വെച്ച് എന്നോട് മന്ത്രിച്ചു.നീയൊന്നും ചെയ്യണ്ട ...സാധനങ്ങളെല്ലാം സൂക്ഷിച്ചാല്‍ മതി ...
മനസ്സും ശരീരവും ദുര്ബലലമായിരുന്ന എനിക്ക് അതില്‍ പരം സന്തോഷം വേറെന്തെങ്കിലും ഉണ്ടോ ...ഞാന്‍ അരി,ഉപ്പ്,മുളക്,കാപ്പിപ്പൊടി സാധനങ്ങള്ക്ക് കാവലിരുന്നു.
നല്ല ശബ്ദത്തിലും ശക്തിയിലും തന്നെ അടി തുടങ്ങി .കൈമുറിയനും ഉമ്പായിയുടെ ആക്രമണം പ്രതീക്ഷിച്ചത് പോലെ ....അടിക്കും കുത്തിനും ഇടയില്‍ മറ്റു കലാപരിപാടികളായ ഉന്തും തള്ളും മുറക്ക് നടക്കുന്നുണ്ട് .വളരെ നിഷ്ക്രിയനായി ,വെറും കാഴ്ചക്കാരനായി മാത്രം ഇരിക്കേണ്ടി വന്നതില്‍ എനിക്ക് അധമബോധവും ലജ്ജയും ഒക്കെ തോന്നിത്തുടങ്ങി.
രണ്ടു കെ.ഡി .കളുടെ ദ്വന്ദ്വയുദ്ധം ഒരിക്കലും അവസാനിക്കില്ലേ എന്ന ശങ്ക എന്നെ പിടികൂടാന്‍ തുടങ്ങി .എനിക്കാണെങ്കില്‍ വീട്ടിലെത്തിയിട്ട് വേണം മംഗളം വായിക്കാന്‍.അതിലെ തുടരന്പ്ര ണയനോവലിലെ നായികാനായകന്മാരുടെ വിഘ്നങ്ങള്‍ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട് .ഇത് വല്ലതും ഈ മല്ലന്മാര്ക്ക് അറിയോ ....
ഞാന്‍ കടുംകൈ തന്നെ പ്രവര്ത്തിതച്ചു ...സഞ്ചിയില്‍ നിന്ന് കാപ്പിപ്പൊടിയുടെ പാക്കറ്റ് പുറത്തെടുത്തു.നല്ല ശക്തിയില്‍ കൈമുരിയന്റെ കണ്ണിലേക്ക് എറിഞ്ഞു.എന്റെ കാപ്പിക്കടകനില്‍ കൈമുരിയന്‍ നിലം പതിച്ചു.ഈ തക്കത്തിന് ഉമ്പായി അവന്റെ നെഞ്ചില്‍ കയറിയിരുന്നു രണ്ടു നല്ല ഊക്കന്‍ ഇടി നടുനെന്ചിനു തന്നെ കൊടുത്തു.കൈമുരിയന്റെ ബോധം തന്നെ പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ ...
നമ്മള്‍ വീട്ടിലേക്കു യുദ്ധം ജയിച്ച പാണ്ഡവരെ പോലെ ആര്ത്തിരംബിയോടി.കൈമുരിയനും ഒരു മനുഷ്യനാണെന്നും അവന്‍ മരിച്ചു പോയാല്‍ അവനു വേണ്ടിയും കണ്നീരോഴുക്കാന്‍ ഒരു കുടുംബം കാത്തിരിക്കുന്നുന്ടെന്നും ചിന്തിക്കാനുള്ള വിവേകം അന്ന് ഞങ്ങള്ക്കികല്ലല്ലോ ...
ഒരുപാട് മറ്റനേകം യുദ്ധങ്ങള്‍ ജീവിതക്ഷേത്രത്തില്‍ ജയിക്കാനായി പരക്കം പായുന്നതിനിടയില്‍ കൈമുരിയന്റെ കാര്യം മറന്നു പോയിരുന്നു.ഉമ്ബായിയും എന്നെപ്പോലെ എങ്ങനെയെങ്കിലും ജയിക്കാനായി പരക്കം പായുകയാനല്ലോ.
പഴയ ഓര്മ്മികള്‍ എന്നെങ്കിലും എന്നെ തകിടം മറിക്കുമ്പോള്‍ ഞാനാ പഴയ വരംബതൂടെ വീണ്ടും നടക്കാന്‍ കൊതിക്കും.അങ്ങനെയാണ് പുരാതനമായ ആ അന്ഗാടിയിലെതിയത്.അങ്ങനെയാണ് കൈമുരിയന്‍ എ യെ കണ്ടതും.പഴയ മല്ലയുധതിന്റെ ഓര്മയില്‍ എ എന്നെ തിരിച്ചറിഞ്ഞോ എന്ന് ഞാന്‍ നിരീക്ഷിച്ചു.ഇല്ല ,എന്റെ അകാലനരയും നിറകഷണ്ടിയും എന്നെ മറ്റൊരാള്‍ ആക്കി മാറ്റിയിരിക്കുകയാണല്ലോ....
തിരിച്ചറിഞ്ഞാല്ത‍ന്നെ അയാള്ക്ക്ി‌ എന്നെ നേരിടാനുള്ള കായികബലം ഇന്നുന്ടെന്നു തോന്നുന്നില്ല .ഇനി അതുന്ടെന്കില്ത്ത ന്നെ അയാള്‍ പകയോടെ എന്നോട് പെരുമാരുകയുമില്ല.ബുദ്ധിപരമായി നേരിടുകയെയുള്ളൂ ...അല്ലെങ്കില്‍ ഞാനെന്തൊരു മണ്ടനാണ് .കുട്ടിക്കാലത്തെ ചാപല്യങ്ങള്‍ ഒര്തുവെച്ചു പ്രതികാരം ചെയ്യുന്നവന്‍ തിരുമന്ദന്അടല്ലാതെ വേറെ ആരായിരിക്കും .....
അയാള്ക്ക് ‌ ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത് എന്ന് ചോദിക്കാന്‍ എന്റെ മനസ്സുഴരി.അങ്ങനെ ചോദിച്ചാല്‍ അയാളുടെ പ്രതികരണം എന്തായിരിക്കും ...വട്ടുകേസ് എന്ന് തന്നെ വിചാരിക്കും.അയാളെന്നെ തിരിച്ചറിഞ്ഞാല്‍ തന്നെ കുഴപ്പമാണ് .വല്ല ചിതരോഗാശുപത്രിയിലും ഇക്കാലമത്രയും കഴിച്ചു കൂട്ടിയ ശേഷം സുഖം പ്രാപിച്ചോ അല്ലാതെയോ പുറത്തു വന്നതായിരിക്കും ഞാന്‍ എന്ന് അയാള്‍ വിചാരിക്കും.അത് കൊണ്ട് ഒന്നും മിണ്ടാതെ മാറി നടക്കുന്നതാണ് ഭേദമെന്നു ഞാന്‍ തീരുമാനിച്ചു ...
കൈമുരിയന്‍ എ യുമായി ബന്ധപ്പെട്ട മറ്റൊരു സംഗതിയുണ്ട്.മൃഗഡോക്ടറെ അന്വേഷിച്ചു ഷോര്ട്ട്ക ട്ട്‌ പിടിച്ചു ഞാനൊരു ഊടുവഴിയിലൂടെ പായുകയായിരുന്നു .പശുവിനെ ഇണയെടുപ്പിക്കുന്നതിനു പകരം കുത്തി വെപ്പിക്കുന്ന സമ്പ്രദായം തുടങ്ങിയ കാലം.പശുവിന്റെ മലദ്വാരത്തിലൂടെ ഡോക്ടര്‍ കൈകടത്തി സിരിഞ്ഞുപയോഗിച്ചു ഇഞ്ഞെച്റ്റ്‌ ചെയ്യുന്ന രംഗം ഇന്നും എന്റെ മനസ്സില്‍ ഒരു വാണിജ്യ സിനിമയിലെ നാലാം കിട രംഗം പോലെ സുതാര്യതയോടെ കിടക്കുന്നുണ്ട്.
ഊടുവഴി കടന്നു ഒരു പറമ്പിലേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ച! കൈമുരിയന്‍ എ ഒരു പശുവിന്റെ പിന്നാമ്പുറത്ത് കയറാന്‍ ശ്രമിക്കുന്നു ....എനിക്കാദ്യം സംഗതി പിടി കിട്ടിയില്ല.പിന്നീടാണ് കാര്യത്തിന്റെ കിടപ്പുവശം കിടപ്പ് വശം തന്നെയാണെന്ന് മനസ്സിലായത്‌ ...അത് കൊണ്ടായിരിക്കാം എന്നെ കണ്ടയുടനെ എ ഞെട്ടി പിറകോട്ടു മാറി ഇളിഭ്യ ച്ചിരിയോടെനിന്നത്.ഒന്നുമറിയാത്ത ഭാവത്തില്‍ ഡോക്ടറെ കൂട്ടാനായി ഞാനോടി.
കൈമുരിയന്‍ ബി ഒരിതിഹാസ കഥാപാത്രം തന്നെയാണ്.അയാള്ക്കും വലതുകൈ തന്നെയാണ് ചട്ടുകം പോലെ,കുരുടന്‍ പാമ്പിന്റെ തല പോലെ പരന്നു വിശ്വ വിഖ്യാതമായിതീര്ന്നതത്‌.കോളേജില്‍ പോകാനായി ബസ്‌ കാത്തു നില്ക്കുഖമ്പോള്‍ അയാളുടെ കടയിലേക്ക് എന്റെ ശ്രദ്ധ പാളും.ചട്ടുകക്കൈ കൊണ്ട് അയാള്‍ ചായ വീശിയടിച്ചുആറ്റുന്നത് ഒരു കാഴ്ച തന്നെയാണ്.biology ക്ലാസില്‍ തവളയെ കീരിമുരിക്കുന്നതിനിടയിലും ഞാനയാളുടെ പത്തി പോലുള്ള കയ്യെക്കുരിചായിരിക്കും ചിന്തിക്കുക.വിശുദ്ധമായ അരോഗ ദൃഡമായ രണ്ടു കൈകലുണ്ടായിട്ടും എനിക്കെന്തു അത്ഭുതമാണ് കാഴ്ച വെക്കാന്‍ കഴിയുന്നത്?
കൈമുരിയന്‍ ബിയെക്കുരിചാനല്ലോ ഞാന്‍ പറഞ്ഞു വന്നത്.ചായക്കട തന്നെയാണ് വീടും.സുന്ദരിയും ദൃടഗാത്രയുമായ അയാളുടെ ഭാര്യ എന്റെ ശ്രദ്ധയെ ആകര്ഷിഭച്ചിരുന്നു.ഷീലയും ജയഭാരതിയുമൊക്കെ അവളുടെ മുന്നില്‍ സുല്ലിടുന്ന തരത്തിലുള്ള വശ്യമോഹനകാന്താരസൌന്ദര്യം.ഖജുരാഹോ ,കൊണാര്ക്ക്ര രതിഷില്പങ്ങളിലെ നായികയെ പോലെ ചെതിക്കൂര്പ്പി ച്ച സ്തനനിതംബസൌഭാഗ്യങ്ങള്‍.....
എന്നും അവിടെ നല്ല തിരക്കാണ്.ചായ കുടിക്കുന്നവരുടെ ശ്രദ്ധ മുഴുവന്‍ അവളിലാണ്.അവലോടാണ് എല്ലാവരും കടി ആവശ്യപ്പെടുന്നത്.അയാള്ക്ക് ‌ യാതൊരു അലോസരവും സൃഷ്ടിക്കാതെ ആ മാന്യ മഹതി എല്ലാവരെയും നന്നായി സല്ക്കരിക്കും.അയാള്ക്ക് ‌ ഒന്നിരിക്കാന്‍ പോലും സൗകര്യം കിട്ടാതെ ആളുകള്‍ പെരുകിക്കൊണ്ടിരിക്കും.ചട്ടുകക്കൈ ഉയര്ത്തിള വീശിയടിച്ച ചായക്ക് നല്ല കടുപ്പവുംസ്വാദും ഉണ്ടാകും .ഞാനൊരിക്കല്‍ തറവാട്ടു വളപ്പിലെ കശുവണ്ടി ഉമ്മയരിയാതെ മോഷ്ടിച്ച് കൊണ്ട് പോയി വിറ്റ പൈസ കൊണ്ടറിഞ്ഞ ജ്ഞാനമാണ്.
കൈമുരിയന്‍ ബി മരിച്ചിട്ട് വര്ഷമങ്ങളായി.ആ കടയുടെ സ്ഥാനത് ഇന്ന് പടുകൂറ്റന്‍ എയര്ടെടല്‍ tower വന്നു കഴിഞ്ഞു.ഗ്രാമത്തിന്റെ മുഖചായകലെല്ലാം മാറി .ഗ്രാമീണര്‍ നാഗരികരെക്കാള്‍ സ്വാര്തരും മുന്വിധിയുല്ലാവരും കഠിന ഹൃദയരും വര്ഗീീയരും ഒക്കെയായി മാറി.പഴയ ഓല മേഞ്ഞ കടകളുടെ സ്ഥാനത് കോണ്ക്രീ റ്റ് കെട്ടിടങ്ങള്‍.അതില്‍ വ്യത്യസ്ത പാര്ട്ടിറ ആപ്പീസുകള്‍ ,മൊബൈല്‍ recharge കടകള്‍,cosmetics ……
പിത്താശയ സഞ്ചിയിലെ കല്ലുകള്‍ നീക്കം ചെയ്ത ഒരു ശസ്ത്രക്രിയക്ക് ശേഷമുള്ള നീണ്ട ഉറക്കത്തില്‍ രണ്ടു കൈമുരിയന്മാരും എന്നോട് സംസാരിച്ചു.വഴിയറിയാതെ ഞാനൊരു ദുര്ഗത്തില്‍ പെട്ടുഴലുകയായിരുന്നു.അവര്‍ എനിക്ക് പുറത്തേക്കുള്ള വഴികള്‍ പറഞ്ഞു തന്നു.നിറഞ്ഞ കൃതാര്തതയോടെയും കുറ്റബോധാതോടെയും ഞാനവര്ക്ക് നന്ദി പറയുന്നതിനിടയില്‍ injection തരാനായി നേഴ്സ് മുറിയിലേക്ക് വന്നു എന്നെ തട്ടിയുണര്ത്തി .തെല്ല് നീരസത്തോടെ ഞാനെന്റെ വലതുകൈ അവള്ക്കു നീട്ടി.എന്റെ വലതുകൈയുടെ അറ്റവും ചട്ടുകം പോലെ കറുത്ത് പരന്നു കരുവാളിച്ചിരുന്നു.
അസീസ്‌ നല്ലവീട്ടില്‍
എം.ഇ.എസ്.ഇന്ത്യന്‍ സ്കൂള്‍
ദോഹ,ഖത്തര്‍.

Sep 24, 2011

ഉറകള്‍



പാമ്പ് ഉറയൂരുകയല്ല
ഉറ പാമ്പില്‍ നിന്നൂരുകയാണ് .
 കൈയുറയും കാലുറയും
ഗര്‍ഭനിരോധനയു
യും
നാമിടുകയുമഴിക്കുകയും
അലക്കുകയും
പഴകിയാലുമാവശ്യം കഴിഞ്ഞാലും
വലിച്ചെറിയുകയും ചെയ്യുന്നു .

പാമ്പ് പരിസ്ഥിതി നാശമുണ്ടാക്കുന്നില്ല
റബ്ബറും പ്ലാസ്റ്റിക്കും
കൂനയിലേക്കാണെങ്കിലും
വലിച്ചെറിഞ്ഞു
നാം മണ്ണിന്‍റെയന്തകരാകുന്നു .

ഉറകള്‍ നമ്മെ വിഴുങ്ങുന്ന
കാലം വരുന്നത് വരെ
ജൈവവിസ്മയങ്ങളെക്കുറിച്ച്
നമുക്ക് വാചാടോപം നടത്താം.

Apr 24, 2011

രാജി

രാജിയാവലോ രാജി വെക്കലോ
ഏതാണ് രാജി ?


രാജിക്കത്ത് കീശയിലിട്ടു
അയാളെന്നും
ഓഫീസിലെത്തി .

തടിച്ച ഫയലുകളില്‍
മുഖം പൂഴ്ത്തി
അയാള്‍ നഷ്ടപ്പെട്ടു .

എതിരെയിരിക്കുന്നവളുടെ
അര്‍ദ്ധവൃത്താ കാര പുരികക്കൊടികളില്‍
പുച്ഛം ഉറഞ്ഞു നിന്നിരുന്നു .

കത്തും എണ്ണക്കിണറാം കണ്ണുകളില്‍
പൊങ്ങച്ചത്തിന്‍ തീയും പുകയും
കെട്ടടങ്ങിയിരുന്നില്ല.

ബോസിന്നനാവശ്യ വിളിപ്പിക്കലുകള്‍
അറ്റെന്‍ഡറിന്‍ മീശ പിരിച്ച നോട്ടം
തൂപ്പുകാരിയുടെ അനിര്‍വചനീയമാം ചിരി .

നാട്ടിലെ ചൂടും കടങ്ങളും
പെരുകി വരികയല്ലേ

രാജിയാവുന്നതാണ് നല്ലത് .

Apr 17, 2011

വര്‍ഗീയതയുടെ നിഴല്‍ നാടകങ്ങള്‍


യഥാര്‍ത്ഥത്തില്‍ വര്‍ഗീയതക്ക് അരാഷ്ട്രീയതയാണ്‌ ഉള്ളത് .കക്ഷിരാഷ്ട്രീയക്കാര്‍ ,മതപുരോഹിതന്മാര്‍ ,ചില സംഘടനകള്‍ എന്നിവര്‍ വര്‍ഗീയതയെ ഉപയോഗിക്കുകയാണ് .അങ്ങനെയാണ് പിഞ്ചു തലമുറയില്‍ വര്‍ഗീയത ഒരു വിഷമായി പടരുന്നത്‌ .ഇതിനെ സാമൂഹിക ശരീരത്തിലേക്ക് പടര്താനാണ്‌ ചില എജെന്‍സികള്‍ ബോധപൂര്‍വം ശ്രമിച്ചു കൊണ്ടിരിക്കുന്നത് .പുതിയ തലമുറയെ രാഷ്ട്രീയ വല്ക്കരിക്കുന്നതിലൂടെ മാത്രമേ ഈ കാളകൂടം പടരുന്നത്‌ തടയാന്‍ കഴിയൂ .



നമ്മുടെ സാമൂഹിക ശരീരം മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഇങ്ങനെ പിളര്ന്നില്ലാതാകുന്നതില്‍ പലര്‍ക്കും യാതൊരു ആശങ്കയും കാനാത്തതിലാണ് നാം അത്ഭുതപ്പെടെണ്ടത്‌. വ്യക്തി ജീവിതം ,കുടുംബജീവിതം ,സാമൂഹികജീവിതം എന്നിവ സുഗമമായി മുന്നോട്ടു നീങ്ങണമെങ്കില്‍ വര്‍ഗീയവിഷചെടിയെ വേരോടെ പിഴുതു മാറ്റേണ്ടതുണ്ട്.അതിനു എല്‍ .കെ.ജി.യിലെ ഒന്നാം പാഠം മുതല്‍ തന്നെ ഭഗീരതയത്നം നടത്തേണ്ടതുണ്ട് .









വര്‍ഗീയതയുടെ രാഷ്ട്രീയം

അന്ന് എങ്ങനെയെങ്കിലും ഉത്സവക്കാലം ആയിക്കിട്ടാന്‍ കാത്തിരിക്കുമായിരുന്നു .ഉത്സവപ്പറമ്പിലെ കളിപ്പാട്ടങ്ങളിലും ബലൂണുകളിലും കൊതിയോടെ നോക്കി നില്‍ക്കും .ചുറ്റിത്തിരിഞ്ഞു തെയ്യത്തിന്റെ മുഖമെഴുത്തുപുരയുടെ അടുത്തുപോയി നില്‍ക്കും .വളരെ ധ്യാനാത്മകമായി തെയ്യം കിടക്കുന്നുണ്ടാകും .'makeupman നിശബ്ദനായി അടുത്തിരുന്നു ഈര്‍ക്കില്‍ കൊണ്ട് പ്രകൃതിദത്തമായ ചായങ്ങളുപയോഗിച്ചു വരക്കുന്നുണ്ടാകും . 


പുലര്‍ച്ചയ്ക്ക് പോലും പൊട്ടന്‍ തെയ്യതെയും തീച്ചാമുണ്ടിയെയും കാണാന്‍ ബാലനായ ഞാന്‍ ഒറ്റയ്ക്ക് കാവിലേക്കു പോയിട്ടുണ്ട് .ആ നല്ലകാലം ഇന്നെവിടെ ?ഇന്ന് പ്ലാസ്റ്റിക്‌ വാഴയിലയില്‍ ഹൈപെര്‍മാര്കെട്ടിലെ readymade ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചുള്ള വിഷുസദ്യയും ഓണസദ്യയും .....


എന്റെ അയല്പക്കത്തേക്ക് അതിരാവിലെ തന്നെ തെയ്യത്തിന്റെ ഒരു വരവുണ്ട് .കുഷവരുടെ കാവായിരുന്നു അത് .എന്റെ വീട്ടില്‍ നിന്ന് ഒന്ന് നീട്ടിവിളിച്ചാല്‍ കേള്‍ക്കാവുന്ന അത്രദൂരമേ കോമതെക്കുള്ളൂ.രാവിലത്തെ കിരീടധാരിയായ പ്രജാപതിതെയ്യം ആളുകളെ അരിയുംമലരും നല്‍കി തലയിലുഴിഞ്ഞു അനുഗ്രഹിക്കുന്നതു കാണുമ്പോള്‍ കൊമതെക്കു പോകാന്‍ തോന്നും .അങ്ങനെ എത്രയോ തവണ പോയി ഒരു കാഴ്ച്ചക്കാരനായിട്ടുണ്ട്.


രാത്രി വരുന്ന തെയ്യം വളരെ ആസുരനും സുരനുമായിരുന്നു .സുരപാനം ചെയ്തു പൂവന്കൊഴിയെ കഴുത്ത്‌ ഞെരിച്ച്‌ ചോരകുടിക്കുന്ന ഭീകരന്‍!ഇരുട്ടിന്റെ മറവില്‍ പറമ്പിന്റെ അതിരില്‍ നിന്ന് എല്ലാ വര്‍ഷവും മുടങ്ങാതെ ഞങ്ങള്‍ കുട്ടികള്‍ അത് ഒരു horror സിനിമ പോലെ അത് കാണും .


അയല്‍ഗ്രാമങ്ങളില്‍ നിന്ന് പോലും ആളുകള്‍ കാല്‍നടയായും ജീപ്പിലുമോക്കെയായി എന്റെ ഗ്രാമത്തിലേക്ക് വരും .വേട്ടക്കൊരുമകന്‍ കാവ് എന്റേതുംകൂടി ആണെന്ന് ഞാന്‍ കരുതി .അടുത്തുള്ള ചാമ്പാട് കൂറുംബ ഭഗവതി ക്ഷേത്രത്തോട് എനിക്കെന്തോ അകല്‍ച്ച പോലെ ആയിരുന്നു .കുറച്ചുദൂരം നടന്നു വേണം അവിടെയെത്താന്‍ .അതുകൊണ്ടായിരിക്കാം .അല്ലെങ്കില്‍ അവിടത്തെ ആചാരങ്ങള്‍ക്ക് കുറച്ചു വരെന്യസ്വഭാവം ഉള്ളതുകൊണ്ട് കൂടിയായിരിക്കാം .അന്നേ എന്റെ മനസ്സ് ദ്രാവിഡ പക്ഷത്ത്‌ തന്നെയായിരുന്നു .ഇവിടത്തെ ഉത്സവത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ്  ഒരു പ്രസിദ്ധ സിനിമാതാരം [പേര് മറന്നുപോയി] ട്രെയിനില്‍ വെച്ച് മരണമടഞ്ഞത് .



കുട്ടിക്കാലത്ത് ഒരുപാട് മഖാം ഉരൂസുകള്‍ക്ക് പോയ ഓര്‍മയും അയവിരക്കാതിരിക്കാനാവില്ല.ഇതാരമതവിശ്വാസികളെയും അവിടെയെല്ലാം കാണാന്‍ കഴിഞ്ഞിട്ടുമുണ്ട് .മതസൌഹാര്ധതിന്റെ ചിഹ്നങ്ങളും അരങ്ങും അനിയറയുമായി ആണ് എനിക്കിതനുഭവപ്പെട്ടിരുന്നത്.എന്നാല്‍ ഇന്ന് ഇതെല്ലാം വെവ്വേറെ മതസ്വത്വങ്ങളായി ശക്തി തെളിയിക്കുന്ന ഹിമ്സാത്മകശക്തികലായി രൂപാന്തരം പ്രാപിചിട്ടില്ലേ ?


വളരെ സാഹസപ്പെട്ടാണ് അന്ന് ഉരൂസുകള്‍ക്കും മത പ്രസംഗ പരമ്പരകള്‍ക്കും പോയിരുന്നത് .അര്‍ദ്ധരാത്രിയോടടുത്ത സമയതൊക്കെയാണ് തിരിച്ചുവരിക .കടത്തുകാരന്‍ പലപ്പോഴും ഉറങ്ങിയിട്ടുണ്ടാകും .എന്നാലും വിളിച്ചാല്‍ അങ്ങോര്‍ യാതൊരു വൈമനസ്യവും കൂടാതെ കണ്ണുതിരുമ്മി വന്നു ഞങ്ങളെ അഞ്ചരക്കണ്ടിപ്പുഴ കടത്തും .ഇന്നാണെങ്കിലോ.....ഇത്രയും സാഹസം സഹിച്ചു ആരും ഒരു പ്രസംഗത്തിന് പോവുക പോലുമില്ല .....



ഉത്സവത്തിന്‌ പോകുന്നവരുടെ കയ്യിലെ കേട്ട് പോയ ചൂട്ടു കത്തിച്ചുകൊടുക്കല്‍ കുട്ടിക്കാലത്തെ എന്റെ ഇഷ്ടവിനോദം ആയിരുന്നു .ചിലര്‍ നന്നായി മദ്യപിചിട്ടുണ്ടാകും .എന്റെ വീട്ടിന്റെ ഇടതു വശത്ത് വെള്ളം ഒഴുകാത്ത ഒരു കനാല്‍ ഇന്നുമുണ്ട് .അതില്‍ എത്രയെത്ര കുടിയന്മാര്‍ കാല്‍ തെറ്റി വീണിട്ടുന്ടെന്നോ.വീണവര്‍ ആരുമറിയാതെ വലിയ പരിക്കൊന്നും പറ്റാതെ എഴുന്നേറ്റു പോയിക്കൊള്ളും .അതിലൂടെ വെള്ളം തുറന്നു വിടാതതിന്റെ ഗുട്ടന്‍സ് ഇന്നാനെനിക്ക്‌ പിടി കിട്ടുന്നത് .


അത്ര സൌഭാഗ്യസുന്ദരമായി ജീവിച്ചിരുന്ന ഒരു കാലം ഇനി തിരിച്ചു വരുമോ .പലതും നമുക്ക് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞെന്നു വരാം .അതിനു നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ കുട്ടികളെ മതേതരമൂല്യങ്ങളിലൂടെ വളര്‍ത്തുക എന്നതാണ് .ഒരു കുട്ടിയെ കരാട്ടെയും യോഗയും പെയിന്റിംഗ് ,സംഗീതം ,നീന്തല്‍ തുടങ്ങി എല്ലാം നല്‍കുകയും അവനു നന്നായി ഉറങ്ങാന്‍ പറ്റാതെ വരികയും ചെയ്യുമ്പോള്‍ വിപരീതാഫലമാനുണ്ടാവുക.ഒരാള്‍ക്ക്‌ എടുക്കാന്‍ പറ്റുന്ന ഭാരത്തിനു ഒരു പരിധിയും പരിമിതിയുമുണ്ടല്ലോ .


നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല സംസ്കാരവും ബഹുമുഖമായ വ്യക്തിസവിശേഷതകളും ഉണ്ടാകാന്‍ ആഗ്രഹിക്കാത്ത ഒരു രക്ഷിതാവും ഉണ്ടാകാതിരിക്കില്ല .പക്ഷേ നല്‍കുന്നതിന്റെ ചിലരീതിഷസ്ത്രങ്ങലിലാണ് പലര്‍ക്കും പാളിച്ച പറ്റുന്നത് .അത് കൊണ്ടാണ് മതേതരമായ ഒരു സമൂഹത്തിനു പകരം അതിയായ വര്‍ഗീയ വ്യക്തിത്വമുള്ള ഒരു തലമുറ  വളര്‍ന്നു വരാന്‍ കാരണം .



അന്യമാതങ്ങളെ വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെയും വര്‍ഗീയവിഷം സമൂഹത്തില്‍ പടരാം .വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന് ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനത്തിന്റെ ലക്ഷ്യമായി വിളംബരം നടത്തിയത് ഓര്‍ക്കുക .അത് കൊണ്ട് ലഭ്യമായ എല്ലാ സാദ്യതകളും നാം പ്രയോജനപ്പെടുതെണ്ടാതുണ്ട് .ഇന്ന് ഇതു മതത്തെക്കുറിച്ചും കീപാഡില്‍ ഒന്ന് വിരലമര്തിയാല്‍ മാത്രം മതിയല്ലോ .



ഇതര മതത്തിന്റെ ശക്തിയും സൗന്ദര്യവും അറിഞ്ഞു കൊണ്ടുതന്നെ അതിയായി വിയോജിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതും കാടത്തമാണ് .കണ്ണടച്ച് എത്ര കാലമാണ് നമുക്ക് ഇരുട്ട് സൃഷ്ടിക്കാനും ആ ഇരുട്ടില്‍ അപരനെ അകപ്പെടുതാനും കഴിയുക .ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പ്രഘോഷിച്ചതിനു പിന്നിലെ രാഷ്ട്രീയത്തെ നാം കാണേണ്ടതുണ്ട് .ഓരോ  മതവിശ്വാസിക്കും അവന്‍ വിശ്വസിക്കുന്ന വേദഗ്രന്തം പ്രമാനമായിതന്നെ ഇരിക്കണം എന്നും ഗുരു പറയുന്നുണ്ടല്ലോ .അപ്പോള്‍ എന്റെ മതത്തില്‍ വിശ്വസിക്കുന്നതോടൊപ്പം ഇതരമതങ്ങളെ ബഹുമാനിക്കേണ്ടാതിന്റെ ധാര്മികതയിലെക്കാന് ഗുരുദര്‍ശനം വെളിച്ചം വീശുന്നത് .



വര്‍ഗീയകലാപങ്ങള്‍ വോറെബന്കിനു വേണ്ടി സൃഷ്ടിക്കുന്നതാനെന്നു ബി ,ജെ .പി .അധികാരത്തില്‍ വന്നപ്പോള്‍ നാം കണ്ടു കഴിഞ്ഞതാണ് .ഹിന്ടുരാഷ്ട്രവാദം അവര്‍ക്ക് അധികാരത്തില്‍ ഇരിക്കാനുള്ള ഒരു അടവുനയം മാത്രമാണ് .ഗുജറാത്തിലെ വന്മ്ശീയുന്മൂലനം കൊണ്ട് അവര്‍ക്ക് വലിയ ലാഭം ഉണ്ടായതായി തോന്നുന്നില്ല .




Apr 14, 2011

vargeeyathayude raashtreeyam

വര്‍ഗീയത മനുഷ്യന്റെ ഊണിലും ഉറക്കിലും സ്വപ്നത്തിലും സൌഹൃദത്തിലും ഔദ്യോഗികജീവിതതിലും കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് നമുക്ക് ജീവിക്കേണ്ടി വരുന്നത് .നാട്ടറിവുകളും വാമൊഴിതഴക്കങ്ങളും തെയ്യവും തിറയും തറിയുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു .പള്ളിപ്പെരുന്നാളും ക്ഷേത്രോത്സവങ്ങളും മഖാം ഉറൂസുമെല്ലാം മതസൌഹാര്‍ദത്തിന്റെ ചിഹ്നങ്ങളായിരുന്നു.ഇന്ന് ഇതെല്ലാം reserved മാമാങ്കങ്ങളും വര്‍ഗീയ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള അവസരങ്ങളുമായി മനുഷ്യര്‍ മാറ്റിയിരിക്കുന്നു.


കുട്ടിക്കാലത്ത് എല്ലാ വര്‍ഷവും വീട്ടിനടുത്തുള്ള വയലിന്റെ മധ്യത്തിലെ കാവിലെ ഉത്സവത്തിനു പോയത്  ഓര്‍ത്തുപോകുന്നു .അന്നും താന്‍ അന്യന്‍ ആണെന്ന ബോധം ഉണ്ടായിരുന്നെങ്കിലും അവഗണിക്കപ്പെട്ടിരുന്നില്ല.ഇന്ന് കാവിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ എവിടെ നിന്നെല്ലാമോ വന്നു വീഴുന്ന അപരിചിതമായ നോട്ടങ്ങള്‍ എന്നെ അസ്വാസ്ത്യപ്പെടുത്തുന്നു. 

 .

Apr 10, 2011

dear shahid

ഷാഹിദ് അലീ ,

നീ ഇത് ചെയ്യേണ്ടായിരുന്നു .ആരുടെ മുന്നിലും തലയുയര്ത്തിപ്പിടിച്ചു നടന്നിരുന്ന നീ എന്തിനിത് ചെയ്തു ?
ഏഴാം തരം വരെ നീ നല്ലൊരു കുട്ടിയായിരുന്നു .നിനക്കെന്താണ് പിന്നീട് സംഭവിച്ചത് ?ഞാനൊരിക്കല്‍ നിന്നോടിതു ചോദിച്ചിരുന്നു .അന്ന് നീ നമ്മുടെ പത്താം തരത്തിലെ ഏറ്റവും പിന്ബെഞ്ചില്‍ ഇരുന്നിരുന്ന ഏറ്റവും ബുദ്ധിയും ചുണയും തന്റെടവുമുള്ള പയ്യന്‍!
നിന്നോടെനിക്ക് ചെറിയോരസൂയ !നിന്റെ ധൈര്യം ,സാമര്‍ത്ഥ്യം ,ആണത്തം .......
നീ പക്ഷെ ഹെമിങ്ങ്വെയെ പോലെ ,വിര്‍ജീനിയ വൂള്‍ഫിനെ പോലെ ,രാജലക്ഷ്മിയെ പോലെ നമ്മുടെ അവധാനതയെ മടുത്തിട്ടാണോ വേഗത്തില്‍ നിഷ്ക്രമിച്ചു കളഞ്ഞത് ?

നീ അന്ന് വെറുതെ ചിരിക്കുക മാത്രം ചെയ്തു .ഞാന്‍ അന്ന് നിന്റെ മുന്നില്‍ ഒരു തോറ്റ കുട്ടിയായി .സ്കൂളിന്റെ ഘടനയെയും പാരമ്പര്യരീതികളെയും നീയെതിര്‍ത്തു .എനിക്ക് നിന്നോട് ഒന്നും പറയാനുണ്ടായിരുന്നില്ല .

നീയിത്ര പെട്ടെന്ന് നമ്മെ ബഹിഷ്കരിക്കുമെന്ന് കരുതിയിരുന്നില്ല .ഒരു പരീക്ഷയുടെ പരാജയത്തിന്റെയോ എഴുതാന്‍ കഴിയാത്തതിന്റെയോ പേരില്‍ നീയിങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല .

വളരെ ചെറുപ്പത്തില്‍ തന്നെ നീ ജീവിതം ജീവിച്ചു തീര്തിരിക്കാം ,നമ്മെക്കാള്‍ വേഗത്തില്‍.....
ജീവിതത്തിന്റെ എല്ലാ ലഹരിയും കടന്നു നീ മറ്റൊരു ലഹരി പരീക്ഷിച്ചതാവുമോ ...... 

ഉയരത്തില്‍ നിന്ന് ചാടുന്നതിനു മുന്‍പ് നീ നിന്റെ സുഹൃത്തിനെ വിളിച്ചിരുന്നുവെന്നു പറയപ്പെടുന്നു .കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചാണ് നീ താഴേക്ക്‌ പറന്നത്.നീ എന്താണ് അവസാനമായി അവനോടു പറഞ്ഞത് ?

ഞാന്‍ എല്ലാ പരീക്ഷകളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും സ്വതന്ത്രമാവുകയാനെന്നോ...നീ വലിച്ചു തീര്‍ത്ത സിഗരറ്റ് കുറ്റികള്‍ നിന്റെ ദൈന്യതയെ കുറിച്ച് വല്ലതും പറയുമോ ?ടെറസ് നിറയെ അതായിരുന്നുവെന്നു നിന്റെ ആത്മമിത്രങ്ങള്‍ പറയുന്നു .

നിനക്കെന്നെ സുഹൃത്തായി കണ്ടുകൂടായിരുന്നോ .എങ്കില്‍ നിന്നെക്കുറിച്ചു എനിക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുമായിരുന്നു .

മതപരവ്യക്തിത്വമാണ് നീയെന്നാണ് ഞാന്‍ കരുതിയത്‌ .ശാഹിദെ,നീയാരാണ്‌ യഥാര്‍ത്ഥത്തില്‍ ....രക്തസാക്ഷിയോ വിപ്ലവകാരിയോ ....?

Mar 16, 2011

padanam

പഠനം



ഒരു പ്രണയകവിതയെഴുതിയപ്പോള്‍

ആരും വായിച്ചില്ല

ഒരു ധ്യാനകവിതയെഴുതിയപ്പോഴും

ആരും വായിച്ചില്ല .

ഒരു കാമകവിതയെഴുതിയപ്പോള്‍

എല്ലാവരും വായിച്ചു.





ഒരു മരണകവിതയും

ആത്മഹത്യാകുറിപ്പുമെഴുതി

പോക്കെട്ടിലിട്ടു

ഫാനിന്റെ  ദളങ്ങളുടെ

കറക്കതിലേക്ക്

സമന്വയിച്ചപ്പോള്‍

എല്ലാവരുമാതെടുത്തു

വായിച്ചു

ഒരാസ്വാദനക്കുറിപ്പ്‌  തയ്യാറാക്കി .















urakkam

ഉറക്കം
ഓരോ  ഉറക്കത്തിലേക്കു

വഴുതി  വീഴുമ്പോഴും

ഞാനാശിക്കുന്നത്‌ 

വീണ്ടുമുനരനെയെന്നാണ്.





ഓരോ  ഉണര്ച്ചയിലും

ഞാനാശ്വസിക്കുന്നത്

വീണ്ടുമുനര്ന്നല്ലോയെന്നാണ്





എന്നേക്കുമായുള്ള  ഉറക്കത്തിനു

മുമ്പും ശേഷവും

ഞാനാശിക്കുന്നതും

ആശ്വസിക്കുന്നതുമെന്തായിരിക്കും .....


Feb 25, 2011

   അങ്ങനെ ഞാനൊരു ബ്ലോഗിനുടമയായി ,പക്ഷെ ഇതിന്‍ടെ സാങ്കേതികതയെപ്പറ്റി എനിക്കൊരു പിടിയുമില്ല സുഹൃത്തേ ,ഓരോന്നിങ്ങനെ പഠിച്ചു വരുന്നു ,ഒരുപാടു സമയം മോനിടോറിനുമുന്നില്‍ ചെലവഴിക്കുന്നതിനാല്‍ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഉപേക്ഷിച്ച മട്ടാണ് ,എന്ത് ചെയ്യാം ,ഇതൊരു ലഹരിബാധ തന്നെ ആണേ ....

പുസ്തകവായനയും യാത്രയും പടികടന്നു പോയിട്ട് മാസങ്ങളായി ,ആയതിനാല്‍ എന്റെ പൊന്നുചങ്ങാതീ ,എന്താണ്   ഞാന്‍ ചെയ്യേണ്ടത് ,ബ്ലോഗുപെക്ഷിച്ചു വായനയിലേക്ക് മടങ്ങണോ,ഇത് തുടരണോ

നിങ്ങള്‍ പറയുക രണ്ടും ഒന്നിച്ചു കൊണ്ടുപോകാനായിരിക്കും അല്ലെ ,ഞാന്‍ ശ്രമിക്കാം ,കേട്ടോ ......

Feb 23, 2011

VAYAL: വയല്‍

VAYAL: വയല്‍: "അരാഷ്ട്രീയ പ്രണയം ട്രാഫിക്സിഗ്നലില്‍ പച്ചവെളിച്ചം കാത്തു കഴിയവേ ഇടതുട്രാക്കിലെലാന്‍ഡ്‌ക്രുയിസറിലവള്‍....................... മുടിച്ചുര..."

Feb 8, 2011

സൌമ്യേ,എന്നോട് ക്ഷമിക്കുക !

സൗമ്യയുടെ കൊലപാതകവാര്‍ത്ത  ഏഷ്യാനെട്ടിലൂടെയാണ്‌  ആദ്യമരിഞ്ഞട്.വല്ലാത്ത മാനസികപിരിമുരുക്കവും വേദനയും തോന്നി .ഒരു ഇന്ത്യാക്കാരന്‍ ആയിപ്പോയതില്‍ അതീവ ലജ്ജ !ദൃശ്യശ്രവ്യമാധ്യമങ്ങളിലോക്കെ സാമൂഹ്യപ്രവര്തകരോക്കെ തെറി  പോലുമുപയോഗിച്ചു ട്രെയിന്പീടനവീരനെ അധിചെപിക്കുന്നട് കണ്ടു .

നമ്മുടെ രാജ്യത്തെ ശിക്ഷാനിയമങ്ങള്‍ കര്‍ക്കശമാക്കാത്ത  കാലത്തോളം ലൈങ്കികഅതിക്രമങ്ങളും മോഷണ പരമ്പരകളും അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയകലാപങ്ങളും പെരുകുകയെയുള്ളൂ .

സൌമ്യയും ഫാസിലയും സാഹിരാശൈകും സുര്യനെല്ലി പെണ്‍കുട്ടിയുമൊക്കെ നമ്മുടെ ഊതി വീര്പിക്കപ്പെട്ട  സാംസ്കാരികതകള്‍ക്ക്  കരിനിഴലായി തുടരുക തന്നെ ചെയ്യും

നമ്മുടെ പെണ്മക്കളെ സ്വയം പ്രതിരോധിക്കാന്‍ ശേഷിയുള്ളവരായി വളര്ത്തിയെടുതാല്‍ മാത്രമേ നമുക്ക് സമാധാനമായി ഉറങ്ങാന്‍ പോലും കഴിയൂ എന്ന സ്ഥിതി വന്നിരിക്കുന്നു .

ഇനി ഇതൊന്നും ആവര്‍ത്തിക്കാതിരിക്കട്ടെ !

Feb 5, 2011

വയല്‍


അരാഷ്ട്രീയ പ്രണയം

ട്രാഫിക്സിഗ്നലില്‍ പച്ചവെളിച്ചം 
കാത്തു കഴിയവേ ഇടതുട്രാക്കിലെ
ലാന്‍ഡ്‌ക്രുയിസറിലവള്‍.......................

മുടിച്ചുരുളുകള്‍ക്കിടയിലൂടവള്‍ ‍
പ്രണയാതുരമായ കണ്ണുകളോടെ
നോക്കുന്നതായെനിക്ക് തോന്നുന്നു

ഫെയിസ് ബുക്കിലും ഓര്‍കൂട്ടിലും
എത്ര കാത്തുനിന്നിട്ടും
അവള്‍ വന്നില്ല

ഇരുണ്ട മരുഭൂമിയിലെ
പായല്‍ പിടിച്ച പ്രണയം
കള്ളിച്ചെടിയില്‍
സംഭരിച്ച സ്നേഹജലം  
അഴിമുഖത്തു നങ്കൂരമിട്ടിരിക്കുന്ന
ബോട്ടുകള്‍
സന്ധ്യാസമയത്തെ
സിന്ദൂരം കലര്‍ന്നാകാശം
അതോ
പ്രണയത്തിനുവേണ്ടി
വീരമൃത്യു വരിച്ചവരുടെ
ചോരപ്പുഴയാകാശമോ

ഇന്നലെ പെയ്ത മഴ പോലും
പ്രണയപ്പനിച്ചൂട്
കൊണ്ടെന്നെപ്പൊതിയുന്നു

ബഷീറിന്‍റെ  തത്വചിന്തയും
കാഫ്കയുടെ ഇതിവൃത്തവും
പൌലോ കൊയ്‌ലോയുടെ   ശൈലിയും
പാമുകിന്റെയും ആനന്ദിന്റെയും
ചരിത്രബോധവും
കൂട്സെയുടെ സത്യസന്ധതയും
വാന്‍ഗോഗിന്റെ ...ഭ്രാന്തും
ഗൊദാര്‍‍ദിന്റെ നിര്‍ഭയത്വവും
വിജയന്‍റെ ദാര്‍ശനികതയും
നമുക്കിഷ്ടമായിരുന്നു

ചാറ്റ്റൂമിന്‍ ‍ നിശബ്ദതയില്‍
വലവിരിച്ചു കാത്തിരുന്നപ്പോള്‍
അവള്‍ വന്നു
വിശപ്പിലും തീറ്റയിലും
ഭക്തിയിലും പ്രാര്‍ഥനയിലും
കാമത്തിലും സുരതത്തിലും
പ്രണയമുണ്ടെന്ന്
ഞാന്‍ പറഞ്ഞു

എനിക്ക് പ്രണയമാണ് നിന്നെ
നീയില്ലെങ്കിലുമെന്നു ഞാന്‍
എനിക്ക് പ്രണയമാണെന്നെ
ഞാനില്ലെങ്കിലുമെന്നു നീ
ഞാനും  നീയുമങ്ങനെയേകമെന്നു ഞാന്‍
ഏകമല്ലാത്തതിനെയേകമെന്നു
വാക്കുകള്‍ കൊണ്ടാനകളിക്കുകയാണ്‌
ഞാനെന്നു നീ

യാതൊരു വെബിലും കുരുങ്ങാതെ
എന്റെയെല്ലാ ലിങ്കുകളും ഫോട്ടോകളും
 വീഡിയോകളും  അപ് ലോഡുകളും  
 ഡൌണ്‍‍ലോഡുകളും   പോസ്റ്റുകളുമുപേക്ഷിച്ചു
   അവളന്ത്യമായി മൊഴിയുന്നു
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നില്ല...........