Search This Blog

Apr 17, 2011

വര്‍ഗീയതയുടെ രാഷ്ട്രീയം

അന്ന് എങ്ങനെയെങ്കിലും ഉത്സവക്കാലം ആയിക്കിട്ടാന്‍ കാത്തിരിക്കുമായിരുന്നു .ഉത്സവപ്പറമ്പിലെ കളിപ്പാട്ടങ്ങളിലും ബലൂണുകളിലും കൊതിയോടെ നോക്കി നില്‍ക്കും .ചുറ്റിത്തിരിഞ്ഞു തെയ്യത്തിന്റെ മുഖമെഴുത്തുപുരയുടെ അടുത്തുപോയി നില്‍ക്കും .വളരെ ധ്യാനാത്മകമായി തെയ്യം കിടക്കുന്നുണ്ടാകും .'makeupman നിശബ്ദനായി അടുത്തിരുന്നു ഈര്‍ക്കില്‍ കൊണ്ട് പ്രകൃതിദത്തമായ ചായങ്ങളുപയോഗിച്ചു വരക്കുന്നുണ്ടാകും . 


പുലര്‍ച്ചയ്ക്ക് പോലും പൊട്ടന്‍ തെയ്യതെയും തീച്ചാമുണ്ടിയെയും കാണാന്‍ ബാലനായ ഞാന്‍ ഒറ്റയ്ക്ക് കാവിലേക്കു പോയിട്ടുണ്ട് .ആ നല്ലകാലം ഇന്നെവിടെ ?ഇന്ന് പ്ലാസ്റ്റിക്‌ വാഴയിലയില്‍ ഹൈപെര്‍മാര്കെട്ടിലെ readymade ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചുള്ള വിഷുസദ്യയും ഓണസദ്യയും .....


എന്റെ അയല്പക്കത്തേക്ക് അതിരാവിലെ തന്നെ തെയ്യത്തിന്റെ ഒരു വരവുണ്ട് .കുഷവരുടെ കാവായിരുന്നു അത് .എന്റെ വീട്ടില്‍ നിന്ന് ഒന്ന് നീട്ടിവിളിച്ചാല്‍ കേള്‍ക്കാവുന്ന അത്രദൂരമേ കോമതെക്കുള്ളൂ.രാവിലത്തെ കിരീടധാരിയായ പ്രജാപതിതെയ്യം ആളുകളെ അരിയുംമലരും നല്‍കി തലയിലുഴിഞ്ഞു അനുഗ്രഹിക്കുന്നതു കാണുമ്പോള്‍ കൊമതെക്കു പോകാന്‍ തോന്നും .അങ്ങനെ എത്രയോ തവണ പോയി ഒരു കാഴ്ച്ചക്കാരനായിട്ടുണ്ട്.


രാത്രി വരുന്ന തെയ്യം വളരെ ആസുരനും സുരനുമായിരുന്നു .സുരപാനം ചെയ്തു പൂവന്കൊഴിയെ കഴുത്ത്‌ ഞെരിച്ച്‌ ചോരകുടിക്കുന്ന ഭീകരന്‍!ഇരുട്ടിന്റെ മറവില്‍ പറമ്പിന്റെ അതിരില്‍ നിന്ന് എല്ലാ വര്‍ഷവും മുടങ്ങാതെ ഞങ്ങള്‍ കുട്ടികള്‍ അത് ഒരു horror സിനിമ പോലെ അത് കാണും .


അയല്‍ഗ്രാമങ്ങളില്‍ നിന്ന് പോലും ആളുകള്‍ കാല്‍നടയായും ജീപ്പിലുമോക്കെയായി എന്റെ ഗ്രാമത്തിലേക്ക് വരും .വേട്ടക്കൊരുമകന്‍ കാവ് എന്റേതുംകൂടി ആണെന്ന് ഞാന്‍ കരുതി .അടുത്തുള്ള ചാമ്പാട് കൂറുംബ ഭഗവതി ക്ഷേത്രത്തോട് എനിക്കെന്തോ അകല്‍ച്ച പോലെ ആയിരുന്നു .കുറച്ചുദൂരം നടന്നു വേണം അവിടെയെത്താന്‍ .അതുകൊണ്ടായിരിക്കാം .അല്ലെങ്കില്‍ അവിടത്തെ ആചാരങ്ങള്‍ക്ക് കുറച്ചു വരെന്യസ്വഭാവം ഉള്ളതുകൊണ്ട് കൂടിയായിരിക്കാം .അന്നേ എന്റെ മനസ്സ് ദ്രാവിഡ പക്ഷത്ത്‌ തന്നെയായിരുന്നു .ഇവിടത്തെ ഉത്സവത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ്  ഒരു പ്രസിദ്ധ സിനിമാതാരം [പേര് മറന്നുപോയി] ട്രെയിനില്‍ വെച്ച് മരണമടഞ്ഞത് .



കുട്ടിക്കാലത്ത് ഒരുപാട് മഖാം ഉരൂസുകള്‍ക്ക് പോയ ഓര്‍മയും അയവിരക്കാതിരിക്കാനാവില്ല.ഇതാരമതവിശ്വാസികളെയും അവിടെയെല്ലാം കാണാന്‍ കഴിഞ്ഞിട്ടുമുണ്ട് .മതസൌഹാര്ധതിന്റെ ചിഹ്നങ്ങളും അരങ്ങും അനിയറയുമായി ആണ് എനിക്കിതനുഭവപ്പെട്ടിരുന്നത്.എന്നാല്‍ ഇന്ന് ഇതെല്ലാം വെവ്വേറെ മതസ്വത്വങ്ങളായി ശക്തി തെളിയിക്കുന്ന ഹിമ്സാത്മകശക്തികലായി രൂപാന്തരം പ്രാപിചിട്ടില്ലേ ?


വളരെ സാഹസപ്പെട്ടാണ് അന്ന് ഉരൂസുകള്‍ക്കും മത പ്രസംഗ പരമ്പരകള്‍ക്കും പോയിരുന്നത് .അര്‍ദ്ധരാത്രിയോടടുത്ത സമയതൊക്കെയാണ് തിരിച്ചുവരിക .കടത്തുകാരന്‍ പലപ്പോഴും ഉറങ്ങിയിട്ടുണ്ടാകും .എന്നാലും വിളിച്ചാല്‍ അങ്ങോര്‍ യാതൊരു വൈമനസ്യവും കൂടാതെ കണ്ണുതിരുമ്മി വന്നു ഞങ്ങളെ അഞ്ചരക്കണ്ടിപ്പുഴ കടത്തും .ഇന്നാണെങ്കിലോ.....ഇത്രയും സാഹസം സഹിച്ചു ആരും ഒരു പ്രസംഗത്തിന് പോവുക പോലുമില്ല .....



ഉത്സവത്തിന്‌ പോകുന്നവരുടെ കയ്യിലെ കേട്ട് പോയ ചൂട്ടു കത്തിച്ചുകൊടുക്കല്‍ കുട്ടിക്കാലത്തെ എന്റെ ഇഷ്ടവിനോദം ആയിരുന്നു .ചിലര്‍ നന്നായി മദ്യപിചിട്ടുണ്ടാകും .എന്റെ വീട്ടിന്റെ ഇടതു വശത്ത് വെള്ളം ഒഴുകാത്ത ഒരു കനാല്‍ ഇന്നുമുണ്ട് .അതില്‍ എത്രയെത്ര കുടിയന്മാര്‍ കാല്‍ തെറ്റി വീണിട്ടുന്ടെന്നോ.വീണവര്‍ ആരുമറിയാതെ വലിയ പരിക്കൊന്നും പറ്റാതെ എഴുന്നേറ്റു പോയിക്കൊള്ളും .അതിലൂടെ വെള്ളം തുറന്നു വിടാതതിന്റെ ഗുട്ടന്‍സ് ഇന്നാനെനിക്ക്‌ പിടി കിട്ടുന്നത് .


അത്ര സൌഭാഗ്യസുന്ദരമായി ജീവിച്ചിരുന്ന ഒരു കാലം ഇനി തിരിച്ചു വരുമോ .പലതും നമുക്ക് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞെന്നു വരാം .അതിനു നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ കുട്ടികളെ മതേതരമൂല്യങ്ങളിലൂടെ വളര്‍ത്തുക എന്നതാണ് .ഒരു കുട്ടിയെ കരാട്ടെയും യോഗയും പെയിന്റിംഗ് ,സംഗീതം ,നീന്തല്‍ തുടങ്ങി എല്ലാം നല്‍കുകയും അവനു നന്നായി ഉറങ്ങാന്‍ പറ്റാതെ വരികയും ചെയ്യുമ്പോള്‍ വിപരീതാഫലമാനുണ്ടാവുക.ഒരാള്‍ക്ക്‌ എടുക്കാന്‍ പറ്റുന്ന ഭാരത്തിനു ഒരു പരിധിയും പരിമിതിയുമുണ്ടല്ലോ .


നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല സംസ്കാരവും ബഹുമുഖമായ വ്യക്തിസവിശേഷതകളും ഉണ്ടാകാന്‍ ആഗ്രഹിക്കാത്ത ഒരു രക്ഷിതാവും ഉണ്ടാകാതിരിക്കില്ല .പക്ഷേ നല്‍കുന്നതിന്റെ ചിലരീതിഷസ്ത്രങ്ങലിലാണ് പലര്‍ക്കും പാളിച്ച പറ്റുന്നത് .അത് കൊണ്ടാണ് മതേതരമായ ഒരു സമൂഹത്തിനു പകരം അതിയായ വര്‍ഗീയ വ്യക്തിത്വമുള്ള ഒരു തലമുറ  വളര്‍ന്നു വരാന്‍ കാരണം .



അന്യമാതങ്ങളെ വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെയും വര്‍ഗീയവിഷം സമൂഹത്തില്‍ പടരാം .വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന് ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനത്തിന്റെ ലക്ഷ്യമായി വിളംബരം നടത്തിയത് ഓര്‍ക്കുക .അത് കൊണ്ട് ലഭ്യമായ എല്ലാ സാദ്യതകളും നാം പ്രയോജനപ്പെടുതെണ്ടാതുണ്ട് .ഇന്ന് ഇതു മതത്തെക്കുറിച്ചും കീപാഡില്‍ ഒന്ന് വിരലമര്തിയാല്‍ മാത്രം മതിയല്ലോ .



ഇതര മതത്തിന്റെ ശക്തിയും സൗന്ദര്യവും അറിഞ്ഞു കൊണ്ടുതന്നെ അതിയായി വിയോജിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതും കാടത്തമാണ് .കണ്ണടച്ച് എത്ര കാലമാണ് നമുക്ക് ഇരുട്ട് സൃഷ്ടിക്കാനും ആ ഇരുട്ടില്‍ അപരനെ അകപ്പെടുതാനും കഴിയുക .ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പ്രഘോഷിച്ചതിനു പിന്നിലെ രാഷ്ട്രീയത്തെ നാം കാണേണ്ടതുണ്ട് .ഓരോ  മതവിശ്വാസിക്കും അവന്‍ വിശ്വസിക്കുന്ന വേദഗ്രന്തം പ്രമാനമായിതന്നെ ഇരിക്കണം എന്നും ഗുരു പറയുന്നുണ്ടല്ലോ .അപ്പോള്‍ എന്റെ മതത്തില്‍ വിശ്വസിക്കുന്നതോടൊപ്പം ഇതരമതങ്ങളെ ബഹുമാനിക്കേണ്ടാതിന്റെ ധാര്മികതയിലെക്കാന് ഗുരുദര്‍ശനം വെളിച്ചം വീശുന്നത് .



വര്‍ഗീയകലാപങ്ങള്‍ വോറെബന്കിനു വേണ്ടി സൃഷ്ടിക്കുന്നതാനെന്നു ബി ,ജെ .പി .അധികാരത്തില്‍ വന്നപ്പോള്‍ നാം കണ്ടു കഴിഞ്ഞതാണ് .ഹിന്ടുരാഷ്ട്രവാദം അവര്‍ക്ക് അധികാരത്തില്‍ ഇരിക്കാനുള്ള ഒരു അടവുനയം മാത്രമാണ് .ഗുജറാത്തിലെ വന്മ്ശീയുന്മൂലനം കൊണ്ട് അവര്‍ക്ക് വലിയ ലാഭം ഉണ്ടായതായി തോന്നുന്നില്ല .




1 comment: